എരുമേലി: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലയോരമേഖലയിലെ വലിയ പഞ്ചായത്തായ എരുമേലി വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്തായി രണ്ടായി തിരിക്കാമെന്നും എരുമേലിയെ മുനിസിപ്പാലിറ്റിയാക്കുന്ന കാര്യത്തില്‍ വേണ്ടത്ര താത്പര്യമില്ലാതെ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് അടിയന്തര കമ്മറ്റി പിരിഞ്ഞു.
എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ അഭിപ്രായം അറിയുന്നതിനായി എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കമ്മറ്റി കൂടിയതെന്നും പ്രസിഡന്റ് അനിത സന്തോഷ് പറഞ്ഞു.
പഞ്ചായത്ത് വിഭജനം, മുനിസിപ്പാലിറ്റി എന്നിവ സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളോ സര്‍ക്കാര്‍ ഉത്തരവുകളോ യാതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണത്തെ പഞ്ചായത്തംഗങ്ങള്‍ അനുകൂലിച്ചെങ്കിലും എരുമേലി മുനിസിപ്പാലിറ്റിയെ അനുകൂലിക്കാതിരിക്കുന്നതിനു പിന്നില്‍ അംഗങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടാകുകയും ചെയ്തു. എരുമേലി മുനിസിപ്പാലിറ്റി എംഎല്‍എയുടെ പ്രഖ്യാപനം മാത്രമാണ്. മറ്റു ചില പഞ്ചായത്തുകള്‍ വേണ്ടെന്നു വച്ച ഈ പദ്ധതി കഴിഞ്ഞ വര്‍ഷം എംഎല്‍എയാണ് എരുമേലിക്കായി പ്രഖ്യാപിച്ചതെന്നും അംഗങ്ങള്‍ പറയുന്നു. എന്നാല്‍ മുനിസിപ്പാലിറ്റി പഞ്ചായത്ത് വിഭജനം എന്നിവ സംബന്ധിച്ച്കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: