കുമരകം: ബിഎംഎസ് തൊഴിലാളികളെ ഒറ്റപ്പെടുത്താനുള്ള യൂണിയനുകളുടെ ശ്രമം പാഴായി. കൈപ്പുഴമുട്ട് മഞ്ചാടിക്കരി പുത്തന്‍ കേളന്കരി വട്ടക്കായല്‍ പാടശേഖരത്തിലെ ബിഎംഎസ് തൊഴിലാളികളെ ഒറ്റപ്പെടുത്താന്‍ സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ശ്രമിക്കുന്നു. ബിഎംഎസ്, ബിജെപി അടക്കമുള്ള സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കു തടയിടാനാണ് ഇത്തരത്തിലൊരു നീക്കം നടന്നത്.
സിഐടിയു, ഐഎന്‍ടിയുസി, കെടിയുസി എം, എഐടിയുസി സംഘടനകള്‍ ഒന്നിച്ചാണ് ബിഎംഎസ് യൂണിയനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുന്നത്. ഇപ്പോള്‍ ചുമട്ടുതൊഴിലാളി യൂണിയനില്‍ ബിഎംഎസ്സിന് മുപ്പതോളം തൊഴിലാളികളാണ് ഉള്ളത്. ആര്‍പ്പൂക്കര പഞ്ചായത്തില്‍പ്പെട്ട മഞ്ചാടിക്കരി പാടശേഖരത്തിലെ നെല്ലുചുമടിനെ സംബന്ധിച്ചാണ് പ്രശ്നം രൂക്ഷമായത്. സംഘടനകള്‍ സംയുക്തമായാണ് ഇവിടെ നെല്ലുചുമട് നടത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വെച്ചൂര്‍ പഞ്ചായത്തിലെ സിഐടിയു തൊഴിലാളികളെ ആസൂത്രിതമായി ഇവരുടെ ഇടയിലിറക്കി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ബിഎംഎസ്സിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ പോലീസ് ഇടപെടല്‍ ഉണ്ടായി. കോട്ടയം ഡിവൈഎസ്പി പി. അജിത്ത്, അസി. ലേബര്‍ ഓഫീസര്‍, ഈസ്റ്റ് സിഐ എന്നിവരുടെ മധ്യസ്ഥതയില്‍ മഞ്ചാടിക്കരി മിഷന് പാടശേഖര ഭാരവാഹികളെയും ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി എം സംഘടനാ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് യൂണിയന് തൊഴിലാളികളെ രണ്ടായി തരം തിരിച്ചു. ഇവരെ അവരവര്‍ക്കായി അനുവദിച്ചിട്ടുള്ള ബ്ലോക്കുകളിലെ ജോലി തീര്‍ത്തശേഷമേ മറ്റിടങ്ങളിലെ ജോലിക്കു പോകാവൂ എന്ന നിബന്ധന ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കരാറുണ്ടാക്കി പ്രശ്നം പരിഹരിച്ചു.
ബിഎംഎസ് തൊഴിലാളികളെ ഒറ്റപ്പെടുത്താനുള്ള ശ്രമം മേഖലയല്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: