ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ വിവാദ ഭൂമിയിടപാടുകള്‍ അന്വേഷിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍. പുതുതായി ചുമതലയേറ്റ മനോഹര്‍ലാല്‍ ഖട്ടാര്‍ മന്ത്രിസഭയിലെ അംഗം അനില്‍ വിജ് ആണ് വാദ്രയുടെ സംസ്ഥാനത്തെ ഭൂമയിടപാടുകള് പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്.
വാദ്രയ്ക്ക് പങ്കാളിത്തമുള്ള ഭൂമിയിടപാട് അടക്കം എല്ലാ ഭൂമിയിടപാടുകളും പുതിയ സര്‍ക്കാര്‍ അന്വേഷിക്കും. വാദ്രയുടെ ഭൂമിയിടപാട് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. ഹൂഡ സര്‍ക്കാരിന്റെ കാലത്ത് വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതില്‍ നടന്ന നിയമലംഘനങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കും.
ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി റോബര്‍ട്ട് വാദ്രയുടെ വിവാദ ഭൂമിയിടപാടുകള്‍ പ്രചാരണ വിഷയമാക്കിയിരുന്നു. വാദ്രയുടെ ഭൂമിയിടപാടിനു നിയമസാധുത നല്കിയ ഭൂപേന്ദ്രസിങ് ഹൂഡ സര്‍ക്കാരിന്റെ ധൃതിപിടിച്ച നടപടിയെയും മോദി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നുതന്നെ റോബര്‍ട്ട് വാദ്രയുടെ ഇടപാടുകളേപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: