കൊച്ചി: കോലളമ്പ് നിക്ഷേപത്തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര ബന്ധങ്ങളുള്ള മത തീവ്രവാദ സംഘടനകള്‍ക്കും പങ്ക്. നിക്ഷേപത്തട്ടിപ്പ് വഴി നേടിയ കോടികള്‍ കേരളത്തിലെ ചില മത തീവ്രവാദ സംഘടനകള്‍ക്ക് ലഭിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ചില മഹല്ല് കമ്മിറ്റികള്‍ക്കും കോടികള്‍ ലഭിച്ചിട്ടുണ്ട്. 2400 കോടി രൂപയോളം നിക്ഷേപ ഇനത്തില്‍ സമാഹരിച്ചതായാണ് വിവരം. ദുബായ് കേന്ദ്രമാക്കി നടന്ന തട്ടിപ്പു വഴി സ്വരൂപിച്ച ഈ പണം കള്ളപ്പണമായാണ് കേരളത്തിലെത്തിയത്.
കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി പി.ബി. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ ഡിവൈഎസ്പിയെ സ്ഥലം മാറ്റാനും അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കാനും ശ്രമമുണ്ട്.
നാലുവര്‍ഷമായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ മടിച്ചിരുന്ന കേസിലെ മുഖ്യ പ്രതി അലൈഡ് ഹസ്സന് എന്ന സിംല ഹസ്സനെ പ്രശോഭ് അറസ്റ്റു ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ലീഗ് നേതൃത്വം ഈ ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞത്.
നേരത്തെ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയെങ്കിലും തട്ടിപ്പിനിരയായവര്‍ കോടതിയെ സമീപിക്കാനൊരുങ്ങിയതോടെ തത്കാലത്തേക്ക് സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു.
അന്വേഷണം മരവിപ്പിക്കാന്‍ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ട്. ദുബായ് കേന്ദ്രമാക്കി നടന്ന തട്ടിപ്പില്‍ ഇരുനൂറിലേറെ പ്രവാസി മലയാളികള്‍ ഇരകളായിട്ടുണ്ട്. അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങളുള്ള കേസ് എന്‍ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് തട്ടിപ്പിനിരയായവര്‍.
എടപ്പാള്‍- ചങ്ങരംകുളം മേഖലയില്‍ നിന്ന് തട്ടിപ്പിനിരയായ അഞ്ചുപേര്‍ ഇതിനകം ആത്മഹത്യ ചെയ്തു. പലരും ആത്മഹത്യയുടെ വക്കിലാണ്. സിപിഎമ്മിലേയും മുസ്ലിം ലീഗിലേയും ചില ഉന്നതരാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടക്കുന്നത്. അന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സര്‍ക്കാര്‍ മാറിയിട്ടും കേസന്വേഷണം കാര്യമായി പുരോഗമിക്കാത്തതിനു പിന്നില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. ഒരു ലീഗ് മന്ത്രി നേരിട്ടാണ് ഡിവൈഎസ്പി പ്രശോഭിനെ അന്വേഷണച്ചുമതലയില്‍ നിന്ന് ഒവിവാക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: