ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മറ്റിയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്റെ കത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറിപ്രയോഗവും ടിപി ചന്ദ്രശേഖരന് വധവും തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ ക്ഷയിപ്പിച്ചെന്നും സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ വിതരണം ചെയ്ത കത്തില്‍ വിഎസ് ആരോപിച്ചു.
ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മറ്റിയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്റെ കത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറിപ്രയോഗവും ടിപി ചന്ദ്രശേഖരന് വധവും തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ ക്ഷയിപ്പിച്ചെന്നും സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ വിതരണം ചെയ്ത കത്തില്‍ വിഎസ് ആരോപിച്ചു.
കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് പോവുന്നത്. തിരുത്തലിന് പലവട്ടം ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അതിന് തയ്യാറാവുന്നില്ലെന്നും പത്ത് പേജുള്ള കത്തില്‍ വി.എസ് കുറ്റപ്പെടുത്തി. കേരളത്തിലെ ജനവികാരം മുതലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കേന്ദ്രനേതൃത്വം നോക്കുകുത്തിയായി. പാര്‍ട്ടിയിലേക്ക് ജനങ്ങളും കേഡറുകളും വരുന്നത് നയങ്ങള്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ ശരിയായ നയം നടപ്പാക്കാന്‍ കേന്ദ്രനേതൃത്വം പരാജയപ്പെട്ടു. കേന്ദ്രം നോക്കുകുത്തിയായി.
ആര്‍എസ്പി യുഡിഎഫിലേക്ക് പോവാനിടയായതിനെയും വി.എസ് വിമര്‍ശിച്ചു. ആര്‍എസ്പി ഇടതുപക്ഷം വിട്ടു പോവുകയായിരുന്നില്ല. സിപിഎം അവരെ ഉപേക്ഷിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ജനതയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ആര്‍എസ്പിയെയും എസ്ജെഡിയെയും തിരിച്ചു കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന രീതി ഇപ്പോഴും നടക്കുകയാണ്. ഈ പോക്ക് തുടര്‍ന്നാല്‍ അണികളില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറും.
രണ്ടു ദിവസമായി സിപിഎം കേന്ദ്രക്കമ്മറ്റി നടക്കുന്നതിനിടയില്‍ ഇന്നലെയാണ് കത്ത് വിതരണം ചെയ്തത്. ബിജെപി കേരളത്തില്‍ ശക്തിപ്രാപിക്കുന്നതിനും പാര്‍ട്ടിയെ വിമര്‍ശിക്കുന്നുണ്ട്. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്കെതിരേ മാത്രമാണ് പാര്‍ട്ടി നടപടിയെടുത്തത്. മറ്റു രണ്ടു പേര്‍ക്കെതിരേയും നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: