ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ 54 പുതിയ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ തീരുമാനത്തിനെതിരെ ചൈന രംഗത്ത്. അതിര്‍ത്തി തര്‍ക്കങ്ങളെ സങ്കീര്‍ണമാക്കാന്‍ മാത്രമെ ഭാരതത്തിന്റെ ഇപ്പോഴത്തെ നടപടി ഉപകരിക്കുകയുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് പറഞ്ഞു.
അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നടപടികള്‍ ഭാരതം സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ഹുവ പറഞ്ഞു. എത്രയും വേഗം സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലുടെ പ്രശ്നം പരിഹരിക്കാന്‍ ചൈന പ്രതിബദ്ധമാണെന്നും ഹുവ അറിയിച്ചു. അതിര്‍ത്തിയില്‍ പുതിയ 54 പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ ഒക്ടോബര്‍ 24നാണ് ഭാരതം തീരുമാനിച്ചത്.
അതിന്റെ അരുണാചലിലെ അസാഫില ഭാഗത്ത് രോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഭാരതം തടഞ്ഞു. വാഹനങ്ങളും മറ്റ് റോഡ് നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ചൈനീസ് സംഘത്തെ ഭാരത സേന തിരിച്ചയക്കുകയായിരുന്നു. അരുണാചലിലെ സുബന്‍സിരി ഡിവിഷനില്‍ പെട്ട അസഫിലയില്‍ ചൈന നേരത്തെ അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ അടുത്ത സമയത്താണ് റോഡ് നിര്‍മ്മിക്കാനുള്ള ശ്രമം ഭാരതത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.
നേരത്തെ അതിര്‍ത്തിയില്‍ 2000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനുള്ള ഭാരതത്തിന്റെ പദ്ധതിയെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ഭാരതത്തെ ഭീഷണിപ്പെടുത്താന്‍ ആരും മുതിരേണ്ട സനേശദമാണ് ആഭ്യന്തരകാര്യമന്ത്രി രാജ്നാഥ് സിംഗ് മറുപടിയായി നല്‍കിയത്. അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ഭാരതം ശക്തമായി പഅലപിച്ചിരുന്നു. ഇരുഭാഗത്തുനിന്നുമുള്ള നയതന്ത്ര പ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് ലഡാക്കില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: