എന്തിനെയും സ്വാഗതം ചെയ്യാന്‍ ഭയമില്ലാതിരുന്ന ഒരു സംസ്കൃതിയില്‍ ഇത് ദുഃഖകരവും അനാവശ്യവുമാണ്. എല്ലാത്തരം ദൈവങ്ങളോടും എല്ലാത്തരം വിശ്വാസങ്ങളോടും എല്ലാത്തരം തത്ത്വചിന്തകളോടും അവര്‍ക്ക് തുറന്ന സമീപനമായിരുന്നു. ആത്മീയശാസ്ത്രത്തെ ഈ സംസ്കാരം വളരെ ആഴത്തില്‍ നോക്കിക്കണ്ടതു കാരണം ലോകത്തുള്ള ഏതു തത്ത്വശാസ്ത്രവും ഇവിടെ സ്വീകരിക്കപ്പെട്ടു. മറ്റൊരിടത്തുതന്നെ ഇങ്ങനെ സംഭവിച്ചിട്ടില്ല.
എങ്ങനെ ഒരു ബോധിസത്വനെ സൃഷ്ടിക്കാമെന്ന് ഈ സംസ്കൃതിക്കറിയാം. ഒരു വ്യക്തിയോട് ചേര്‍ന്ന് എപ്രകാരമുള്ള കാര്യങ്ങള്‍ അനുഷ്ഠിച്ചാല്‍ അയാള്‍ പരമമായതിനെ പ്രാപിക്കുമെന്ന് നമുക്കറിയാം. ഈ സംസ്കൃതിയെപ്പോലെ ആന്തരികതയുടെ ശാസ്ത്രത്തെ ഇത്രമാത്രം ആഴത്തിലും അറിവിലും നോക്കിക്കണ്ട മറ്റൊരു സംസ്കൃതിയുമില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: