തിരുവനന്തപുരം : സിബിഐ അന്വേഷണം നേരിട്ട വിവാദ വ്യവസായി സ്വകാര്യ ചാനലിന്റെ മേധാവിയായതിനെക്കുറിച്ച് കേന്ദ്രവാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷിക്കുന്നു. ഒരു വ്യവസായ സംഘടനയുടെ പേരില്‍ ആരംഭിച്ച ചാനലിന്റെ ചെയര്‍മാനെതിരെയാണ് മന്ത്രാലയം അന്വേഷണമാരംഭിച്ചത്.
തലശ്ശേരിക്കാരനായ വിവാദ വ്യവസായിക്കെതിരെ സിബിഐ അന്വേഷണവും ഡിആര്‍ഐയുടെ നിരീക്ഷണവുമുണ്ടായിരുന്നു. വ്യവസായികളുടെ സംഘടനകളുടെ പേരില്‍ നിക്ഷേപം സമാഹരിച്ച് ആരംഭിച്ച ചാനലില്‍ കേരളത്തിലെ അതി സമ്പന്നരായ രണ്ട് പ്രമുഖ പ്രവാസിമലയാളികളുടെ നിക്ഷേപമുണ്ട്. ഒരു ലീഗ് മന്ത്രിയുടെ മകനും ചാനല്‍ നടത്തിപ്പില്‍ പങ്കുണ്ട്. ചാനലിന്റെ ലൈസന്‍സിനായി വ്യവസായിയുടെ പേരില്‍ കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നിഷേധിച്ചത്. തുടര്‍ന്ന് ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ പേരില്‍ കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനി ലൈസന്‍സ് നേടിയെടുത്തു. പിന്നീട് വിവാദ വ്യവസായിയുടെ നേതൃത്വത്തില്‍ ലൈസന്‍സ് നേടിയ കമ്പനിയെ നിയന്ത്രിക്കുന്ന ഇന്ത്യാ മിഡില്‍ ഈസ്റ്റ് ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി വ്യവസായി ചെയര്മാന് സ്ഥാനത്തേക്ക് വരികയായിരുന്നു. മന്ത്രാലയം ലൈസന്‍സിന് അനുമതി നിഷേധിച്ച വ്യക്തി എങ്ങനെ ചാനല്‍ മേധാവിയായെന്നതും അദ്ദേഹത്തിന് ചാനലിനുമേലുള്ള നിയന്ത്രണങ്ങളുമാണ് ഇപ്പോള്‍ മന്ത്രാലയം അന്വേഷിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രമുഖ പ്രവാസികളിലൊരാളുടെ പ്രതിനിധിയെത്തി വിവാദ വ്യസായി ചാനല്‍ മേധാവി സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മറ്റൊരു പ്രവാസി മലയാളി വ്യവസായിലും സഹോദരനും ലീഗ് മന്ത്രിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലീഗിലെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് വിവാദ വ്യവസായിക്കെതിരായ സിബിഐ അന്വേഷണം മരവിപ്പിച്ചത്. ലീഗിലെ മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ ചാനലിനായി കടമെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: