ന്യൂദല്‍ഹി: എയര്‍ സെല്‍ – മാക്സിസ് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന് കലാനിധി മാരനും മറ്റ് കൂട്ടാളികള്‍ക്കും പ്രത്യേക സിബിഐ കോടതി സമന്‍സ് അയച്ചു. മാര്‍ച്ച് രണ്ടിന് മുമ്പ് ഇവരോട് കോടതിയില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രം മുഖവിലയ്ക്കെടുത്താണ് സമന്‍സ് അയച്ചത്. മാരന് സഹോദരങ്ങള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
ദയാനാധി തന്റെ സ്വാധീനം ഉപയോഗിച്ച് എയര്‍സെല്‍ കമ്പനിയുടെ ഉടമയായ ശിവശങ്കരനെ ഭീഷണിപ്പെടുത്തി ഓഹരി വാങ്ങി കേസിലെ പ്രതിയായ അനന്ത കൃഷ്ണനെ സഹായിക്കുകയായിരുന്നെന്ന് ഏജന്‍സി വ്യക്തമാക്കി.
ചെന്നൈ ആസ്ഥാനമായ സണ്‍ ഡയറക്ട് ടി.വി, ബ്രിട്ടനിലുള്ള ആസ്ട്രോ ഓള് ഏഷ്യ നെറ്റ്വര്‍ക്ക്സ്, മാക്സിസ് കമ്മ്യൂണിക്കേഷന്‍സ് ബെര്‍ഹാഡ് ഓഫ് മലേഷ്യ, സൗത്ത് ഏഷ്യ എന്റര്ടെയ്ന്മെന്റ് ഹോള്‍ഡിംഗ്സ് ഓഫ് മൗറീഷ്യസ് എന്നിവരുടെ പേരും ഓഗസ്റ്റ് 29ന് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: