ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 800 കോടിയുടെ കേന്ദ്ര സഹായം. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വയബിലിറ്റി ഗ്യാപ് ഫണ്ടായാണ് തുകഅനുവദിച്ചത്. ധനസെക്രട്ടറി അരവിന്ദ് മായാറാമിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് വി.ജി.എഫ് അനുവദിച്ചത്.
തീരുമാനം ധനമന്ത്രി അംഗീകരിക്കുന്നതോടെ തുക അനുവദിക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു തുറമുഖത്തിന് വി.ജി.എഫ് ലഭിക്കുന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കടമ്പകളും കടന്നിരിക്കുന്നു.പദ്ധതിയ്ക്കുള്ള സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40% വരെയാണ് വി.ജി.എഫ് ആയി അനുവദിക്കുക. ഇതില്‍ ആദ്യ 20 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇനി പാരിസ്ഥിതികാനുമതി കൂടി ലഭിച്ചാല്‍ മതി.ധനവിനിയോഗ വകുപ്പ് സെക്രട്ടറി, ആസൂത്രണ മന്ത്രാലയ സെക്രട്ടറി, ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി എന്നിവരാണ് ഉന്നതാധികാര സമിതിയിലുണ്ടായിരുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍ എ.എസ്. സുരേഷ് ബാബു എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: