മോസ്കോ: റഷ്യ ആതിഥേയത്വം വഹിക്കുന്ന 2018ലെ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ വെച്ച് ബഹിരാകാശ ശാസ്ത്രജ്ഞരായ എലേന സെറോവ, അലക്സാണ്ടര്‍ സോവോകുട്ടയേവ്, മാക്സിം സുറൈവേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് റഷ്യന്‍ ലോകകപ്പിന്റെ ലോഗൊ ആദ്യം പ്രകാശനം ചെയ്തത്. ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. 2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുക.
പിന്നീട് മോസ്കോയിലെ ബോള്‍ഷോയ് തിയറ്ററിലെ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്പന ചെയ്ത സ്റ്റുഡിയോയില്‍വെച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ഔദേ്യാഗിക ലോഗോ പ്രദര്‍ശിപ്പിച്ചു. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്നതാണ് ലോഗോയെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു.
ബ്ലാറ്റര്‍ക്ക് പുറമെ ടോക് ഷോയുടെ അവതാരകന് ഇവാന് അര്‍ഗന്റ്, സംഘാടക സമിതി അധ്യക്ഷന്‍ വിതാലി മുത്കോ, 2006 ലോകകപ്പിലെ ജേതാക്കളായ ഇറ്റലിയുടെ നായകന് ഫാബിയോ കന്നവാരോ എന്നിവരും പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു. ലോകകപ്പ് നേടിയ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫ്രൂട്ട്സ് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ അതാത് രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് സ്റ്റുഡിയോയില്‍ അണിനിരന്നു.
റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ആവിഷ്കാരമാണ് ലോഗോയെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു. ഉക്രെയിനിലെ സംഘര്‍ഷം കാരണം ലോകകപ്പിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ റഷ്യയെയും ഉക്രെയിനെയും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുകയെന്നും ബ്ലാറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: