ന്യൂദല്‍ഹി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനത്ത് നിന്നും കുട്ടികളെ എത്തിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അമിക്കസ്ക്യൂറി. അമിക്കസ്ക്യൂറി അപര്‍ണ ഭട്ടാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കാണിച്ച് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കുട്ടിക്കടത്ത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാടുകള്‍ പൂര്‍ണ്ണമായി തളളുന്നതാണ് അമിക്കസ്ക്യുറിയുടെ നിലപാട്. വിദേശ സഹായമാണ് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ ഇടനിലക്കാര്‍ മുഖേനെ എത്തിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഇത് അന്വേഷിക്കണമെന്നുമാണ് അമിക്കസ്ക്യൂറി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ പലതും അംഗീകാരമില്ലാത്തതാണെന്നും. ജാര്‍ഖണ്ഡില്‍ നിന്നും 600 ഓളം കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കുന്നു. വിഷയത്തില്‍ കോടതി ഇടപെടണമെന്നും അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം സംബന്ധിച്ച് വിശദമായ അപേക്ഷ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എച്ച്എല് ദത്തു അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: