കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദര്‍ശിക്കുമ്പോള്‍ സംസ്ഥാനഗവണ്മെന്റും ദേവസ്വം ബോര്‍ഡും ശബരിമല സേവന-സന്നദ്ധസംഘടനകളും ശബരിമലയുടെയും പമ്പയുടെയും വികസനത്തിന് അഞ്ഞൂറ് ഹെക്ടര്‍ സ്ഥലം ലഭിക്കുന്നത്. ഗംഗാനദി ശുദ്ധീകരിക്കുന്ന മാതൃകയില്‍ പമ്പാ നദി ശുദ്ധീകരിക്കുവാനും അനുവാദത്തിനുവേണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശബരിമല ശ്രീ അയ്യപ്പധര്‍മ്മപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്നായര് അഭ്യര്‍ത്ഥിച്ചു.
ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് അപ്പം അരവണ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ ഗവണ്മെന്റും ദേവസ്വംബോര്‍ഡും കര്‍ശനമായ നിരീക്ഷണം നടത്തണമെന്നും ശബരിമലയില്‍ ഉപയോഗശൂന്യമായ ശര്‍ക്കര ഭരണസ്വാധീനം ഉപയോഗിച്ച് പ്രസാദ നിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ അവസരമുണ്ടാക്കുന്ന നടപടിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും രാമന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: