ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വീണ്ടും സ്കൂള്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. ഇന്ദിരാനഗര്‍ കേംബ്രിഡ്ജ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന് രണ്ട് തവണ പീഡനത്തിനിരയ്ക്കിയത്. ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയ കുട്ടി തന്റെ സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നതായി അമ്മയോട് പറഞ്ഞു.
സംശയം തോന്നിയ അമ്മ കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്. കുട്ടി ലൈംഗികമായി പീഡിക്കപ്പെട്ടുവെന്നുറിയുന്നത്. എന്നാല്‍ പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് നല്കാന് ഡോക്ടര്‍ വിസമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് അമ്മ ശിശു സംരക്ഷണ സമിതിയുമായി ബന്ധപ്പെടുകയും ജീവന് ഭീമ നഗര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് കുട്ടിയുമായി സ്കൂളിലെത്തി. ജയ്ശങ്കറിനെ കുട്ടി തിരിച്ചറിഞ്ഞു. സ്കൂളിലെ ബാത്ത്റൂമിനുള്ളില് വച്ച് ഹിന്ദി അധ്യാപകനായ ജയ്ശങ്കര്(38) രണ്ട് തവണ തന്നെ പീഡിപ്പിച്ചതായി കുട്ടി പോലീസില്‍ മൊഴി നല്കി.
അതേസമയം ജയ്ശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സ്കൂളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സ്കൂള്‍ അധികൃതര്‍ പരാജയപ്പെട്ടതായി പൊലീസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
സ്കൂളില്‍ ഒരു സിസിടിവി കാമറ മാത്രമാണുള്ളത്. സെപ്തംബറിലും ഈ സ്കൂളിന് നേരെ പോലീസ് കേസെടുത്തിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 376 പ്രകാരം ബലാത്സംഗത്തിനും പോസ്കോ ആക്ട് അനുസരിച്ചുമാണ് ജയ്ശങ്കറിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: