ന്യൂദല്‍ഹി: മുക്കം മുസ്ലിം അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രിം കോടതി.
കേസ് സി.ബി,ഐയ്ക്ക് വിടണമെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് നല്കിയ അപേക്ഷ കോടതി തള്ളി. കേസില്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അന്വേഷണം നടത്തുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സംസ്ഥാനങ്ങളുടെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് കടത്തുന്നതെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നത്. ഇതിന് പിന്നില്‍ ഇടനിലക്കാരുണ്ട്.
അവരെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ കൊണ്ടുവന്നത് വിദ്യാഭ്യാസത്തിനുവേണ്ടിയാണ്. രക്ഷിതാക്കളുടെ അറിവോടെയാണ് ഇവരെ കേരളത്തിലെത്തിച്ചതെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: