കൊച്ചി: സംസ്ഥാനത്തെ 250 ബാറുകള്‍ പൂട്ടാനുള്ള ജസ്റ്റീസ് സുരേന്ദ്ര മോഹന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി ഇന്ന് ഡിവിഷന് ബെഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.
ഇതോടെ പൂട്ടിയ ബാറുകള്‍ എല്ലാം തന്നെ ഉടന്‍ തുറക്കും.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ത്രീസ്റ്റാര്‍ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 250 ബാറുകള്‍ക്കും ഒരുമാസം കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചു.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്, ബാബു മാത്യു, പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: