ന്യൂദല്‍ഹി/ബേണ്‍: ഭാരതവുമായുള്ള കരാറനുസരിച്ച് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ തത്ത്വത്തില്‍ കേസ് നടപടിയുടെ ഭാഗമായി മാത്രമേ കോടതിയില്‍ പോലും വെളിപ്പെടുത്താവൂ എന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വിസ് ബാങ്ക് ഉള്‍പ്പെടെ വിദേശ ബാങ്കുകളില്‍ ഭാരതീയരുടേതായ കള്ളപ്പണ നിക്ഷേപത്തെപ്പറ്റി സുപ്രീംകോടതിയുടെ ചുമതലയിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്വിസ് സര്‍ക്കാരിന്റെ നിലപാട്. അനധികൃത നിക്ഷേപങ്ങളുടെ സുരക്ഷിതമായ താവളങ്ങളിലൊന്നാണു സ്വിറ്റ്സര്‍ലന്‍ഡ്.
കള്ളപ്പണം സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി എല്ലാവിധ സഹകരണവും സ്വിസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. നികുതി വെട്ടിപ്പും സാമ്പത്തിക കുറ്റങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ സമയബന്ധിതമായി അറിയിക്കണമെന്ന് ഭാരതം അഭ്യര്‍ഥിച്ചിരുന്നു.
ഇരുരാജ്യങ്ങളും നികുതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പതിവായി കൈമാറുന്നുണ്ടെന്നു സ്വിസ് ധനമന്ത്രാലയം ബേണില്‍ അറിയിച്ചു. എച്ച്എസ്ബിസി ബാങ്കിന്റെ സ്വിസ് ശാഖയിലെ 627 ഭാരതീയരുടെ അക്കൗണ്ട് വിവരങ്ങളാണു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സീല്‍ ചെയ്ത കവറിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇവര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിരുന്നു.
കോടതി, ഭരണസംവിധാനം ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കോ അധികാരികള്‍ക്കോ അല്ലെങ്കില്‍ വിവരങ്ങള്‍ ശേഖരിച്ചവര്ക്കോ എന്‍ഫോഴ്സ്മെന്റ്, പ്രോസിക്യൂഷന് അധികൃതര്‍ക്കോ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നു ഭാരത-സ്വിസ് കരാറില്‍ പറയുന്നുണ്ട്. എന്നാല്‍ കരാറില്‍ ചില കേസുകളിലെ രഹസ്യസ്വഭാവത്തെപ്പറ്റി പ്രതികരിക്കാന്‍ സ്വിസ് അധികൃതര്‍ തയാറായില്ല.
വിവരങ്ങള്‍ വെളിപ്പെട്ടാല്‍ ഭാരതം അവസാന നിമിഷം ബഹുമുഖമായ വിശ്വാസ്യത കരാറില്‍ നിന്നുള്ള പിന്മാറലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാറനുസരിച്ച് 2017മുതലാണ് തന്നതാനെ വിവരങ്ങള്‍ കൈമാറുന്നത്. കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെതാനെ കൈമാറുന്നതും. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും വ്യക്തത വരുന്നതിനാണ് എല്ലാവരും കാത്തിരിക്കുന്നത്.
വിവരങ്ങള്‍ തന്നെതാനെ കൈമാറുന്നതിനായി അമേരിക്കയുമായും ഭാരതം അന്തര്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിടേണ്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഈ കരാറില്‍ ചില വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതിന് ഉപാധിയുണ്ട്. ഡിസംബര്‍ 31നകം ഇക്കാര്യത്തില്‍ തീരുമാനം വൈകിയാല്‍ നല്കാതിരിക്കുന്നതിന് 30 ശതമാനം നികുതി നല്‍കേണ്ടി വരും. കരാറില്‍ ഒപ്പിട്ടാല്‍ അന്താരാഷ്ട്ര നിലവാരം പാലിക്കേണ്ടതായി വരും. ഇക്കാര്യം സുപ്രിം കോടതി പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: