പാലാ: ഭരണങ്ങാനത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ഏറ്റുമാനൂര്‍ അതിരമ്പുഴ കാട്ടാത്തി സ്വദേശി വിലങ്ങയില്‍ സര്‍ജോ (35)യെ ഭരണങ്ങാനത്തെ ഭാര്യ വീട്ടില്‍ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭരണങ്ങാനം കണ്ടത്തില്‍ കുഞ്ഞ് എന്നു വിളിക്കുന്ന ജോര്‍ജ്ജിനെ (65)യാണ് തടവിനും 100000 രൂപാ പിഴയും ശിക്ഷിച്ചുകൊണ്ട് പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എ. ബേബി ശിക്ഷിച്ചത്. ഭരണങ്ങാനം അസീസി റോഡില്‍ സ്കൂളിന് സമീപമുള്ള വീട്ടില്‍ 2012 ജൂണ്‍ 2 നായിരുന്നു സംഭവം. പ്രോസ്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ പുളിക്കകണ്ടം ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: