ന്യൂദല്‍ഹി : നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
വധശിക്ഷയില്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട്് സുരീന്ദര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഇനിയും പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പീപ്പിള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സംഘടന സമര്‍പ്പിച്ച പെറ്റീഷനിലാണ് ഈ ഉത്തരവ്.
അതേസമയം കേസ് വീണ്ടും പുനര്വിചാരണക്കെടുക്കണമെന്നാവശ്യപ്പെട്ട് സുരീന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. വിചാരണ സമയത്ത് സുരീന്ദറിനെ കുറ്റവിമുക്തനാക്കുന്നതിനുള്ള പ്രധാന തെളിവുകള്‍ മറച്ചുവെച്ചെന്നു കാണിച്ചാണ് പുനര്‍ വിചാരണക്കുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
ന്യൂദല്‍ഹി നിതാരിയിലെ ബംഗ്ലാവില്‍ 19 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കൂടാതെ അവയവ വ്യാപാരവുമായി ബന്ധമുണ്ടെന്നും വിചാരണയില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞമാസം വധശിക്ഷ നടപ്പിലാക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: