തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ക്രമക്കേടുകളില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന് വീഴ്ച വരുത്തിയെന്ന കേസില്‍ നവംബര്‍ അഞ്ചിനു വിധി പറയാന്‍ മാറ്റി.
തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മേഖലാ സെക്രട്ടറിയുമായ ടി. ചന്ദ്രശേഖരന് നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് കോടതി ജഡ്ജ് കെ. ഹരിപാല്‍ വിധി പറയുന്നത് 5ലേക്ക് മാറ്റിയത്.
ഒക്ടോബര്‍ 12ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി ഒന്നിന് വിധി പറയാനായി വെച്ചിരുന്നുവെങ്കിലും ശനിയാഴ്ചയിലെ കേസ് വീണ്ടും മാറ്റുകയായിരുന്നു. കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ആര്. വിശ്വംഭരന്, രജിസ്ട്രാര്‍ പി.ബി. പുഷ്പലത കംപ്ട്രോളര്മാര്എന്നിവര്ക്കെതിരെയും, 230 അസിസ്റ്റന്റ്പ്രൊഫസര്മാരെ വഴി വിട്ട് അസോസിയേറ്റ് പ്രൊഫസര്മാരാക്കിയെന്ന പരാതി, ഇപ്പോഴത്തെ വൈസ് ചാന്‍സലറുടെ നിയമനം,
വിവിധ തസ്തികകളിലെ ചട്ടംലഘിച്ചുള്ള അധ്യാപക-അനധ്യാപക നിയമനങ്ങളിലെ ക്രമക്കേട്, സര്‍വകലാശാലയിലെ വനിതാ പ്രൊഫസര്‍ക്ക് നേരെയുണ്ടായ പീഡനക്കേസിലെ വഴിവിട്ട ഇടപെടല്‍ എന്നീ ഹര്ജികളിലിലെല്ലാം അന്വേഷണം നടത്തിയിരുന്ന തൃശൂര്‍ ഡിവൈഎസ്പി: എസ്.ആര്. ജ്യോതിഷ് കുമാര്‍ നല്കിയ റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചന്ദ്രശേഖരന്റെ അപ്പീല്‍. അപ്പീല്‍ ഹര്‍ജിയെയും, റിപ്പോര്‍ട്ടില്‍ നിലവിലെ വൈസ് ചാന്സലറുടേതുള്പ്പെടെയുള്ളവരുടെ ഇടപെടലുണ്ടായെന്ന് സമര്‍ത്ഥിക്കുന്ന രേഖകളും അന്തിമ വിസ്താര സമയത്ത് ഹര്ജിക്കാരന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: