പാരീസ്: പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. അതേസമയം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഡേവിഡ് ഫെഡറര്‍, തോമസ് ബെര്‍ഡിച്ച്, കി നിഷികോരി എന്നിവരും സെമിയിലെത്തിയിട്ടുണ്ട്.
ഡോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്‍ഡി മുറെയെ കീഴടക്കിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്. 7-5, 6-2 എന്ന സ്കോറിനായിരുന്നു ഡോക്കോവിച്ചിന്റെ വിജയം. ഏഴാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റോജര്‍ ഫെഡററെ അട്ടിമറിച്ച് സെമിയില്‍ പ്രവേശിച്ചത്.
സ്കോര്‍: 7-6 (7-5), 7-5. ആദ്യമായാണ് റാവോനിക്ക് ഫെഡററെ പരാജയപ്പെടുത്തുന്നത്. ആറാം ജപ്പാന് താരം കി നിഷികോരി നാലാം സീഡും സ്പാനിഷ് താരവുമായ ഡേവിഡ് ഫെററെ വാശിയേറിയ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. സ്കോര്‍: 6-3, 6-7 (5-7), 4-6. അഞ്ചാം സീഡ് തോമസ് ബര്‍ഡിച്ച് 6-7 (4-7), 6-4, 6-4 എന്ന സ്കോറിന് ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സനെ പരാജയപ്പെടുത്തി സെമിയിലെത്തി. സെമിയില്‍ ഡോക്കോവിച്ചാണ് നിഷികോരിയുടെ എതിരാളി. ഇതര സെമിയില്‍ ബര്‍ഡിച്ച് റാവോനിക്കുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: