ന്യൂദല്‍ഹി: നരേന്ദ്രമോദിയെ എതിര്‍ക്കാന്‍ എസ്യുസിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളെ ഒന്നിച്ചണിനിരത്തിയ സിപിഎം പരിപാടിയില്‍ നിന്നും പിബി അംഗം സീതാറാം യെച്ചൂരി വിട്ടുനിന്നു. ഇടതുപക്ഷ പാര്‍ട്ടികളുടെ ഭാഗമല്ലാത്ത സംഘടനകളെ വിളിച്ചതിന്റെ പേരിലാണ് യെച്ചൂരിയുടെ പ്രതിഷേധമെന്നാണ് സൂചന. കേന്ദ്രകമ്മറ്റിയോഗത്തിനു ശേഷവും കാരാട്ട്-യെച്ചൂരി ഭിന്നത രൂക്ഷമായിത്തീരുകയാണെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന.
മഹാരാഷ്ട്രയില്‍ സിപിഎം വിജയിച്ച ഏക മണ്ഡലത്തില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് സീതാറാം യെച്ചൂരി വിശാല ഇടതു യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വ്യാഖ്യാനം. എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വിശാല ഇടതുപക്ഷ പാര്‍ട്ടികളില്‍ ചിലതിന്റെ നിലപാടുകള്‍ സിപിഎമ്മിനു യോജിക്കാനാവാത്തതാണെന്ന അഭിപ്രായമാണ് യെച്ചൂരിക്കുള്ളത്.
ദേശീയ തലത്തില്‍ വിശാല ഇടതുസഖ്യത്തിന് തുടക്കമിട്ടു നടന്ന യോഗത്തില്‍ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കു ശേഷം എസ്യുസിഐ സിപിഎമ്മിനൊപ്പം പങ്കെടുത്തു. സിപിഐ എംഎല് ലിബറേഷനും വിശാല ഇടതു യോഗത്തിനെത്തി. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇടതുപാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ധാരണ. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം, തൊഴിലുറപ്പുപദ്ധതിയിലെ മാറ്റങ്ങള്‍, ലൗജിഹാദ് പ്രചാരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഡിസംബര്‍ 8 മുതല്‍ 14 വരെ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന വിശാല ഇടതുപക്ഷ സഖ്യത്തിന് സംസ്ഥാന തലങ്ങളിലും രൂപം നല്‍കും. സിപിഎം ആസ്ഥാനമായ എകെജി ‘വനില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്പി ബംഗാള്‍ ഘടകം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: