ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള ഭാരതീയരുടെ കള്ളപ്പണത്തിന്റെ ചില്ലിക്കാശുവരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതിനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ശരിയായ ദിശയില്‍ത്തന്നെയാണ് നീങ്ങുന്നതെന്നും ആകാശവാണിയിലൂടെയുള്ള മന് കീ ബാത്ത് പരിപാടിയുടെ രണ്ടാമത്തെ പ്രഭാഷണത്തില്‍ മോദി വ്യക്തമാക്കി.
വിദേശരാജ്യങ്ങൡ എത്രമാത്രം പണമാണ് നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടുള്ളതെന്ന് ആര്‍ക്കും കൃത്യമായി അറിയില്ലെന്നും എന്നാല്‍ ഇത് തിരിച്ചുകൊണ്ടുവരേണ്ടത് വിശ്വാസ്യതയുടെ പ്രശ്നമായാണ് താന്‍ കാണുന്നതെന്നും രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കള്ളപ്പണം തിരിച്ചെത്തിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണ വിവാദത്തെക്കുറിച്ച് ആദ്യമായാണ് മോദി മനസ്സ് തുറക്കുന്നത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ലെന്ന് കോണ്‍ഗ്രസും തല്പരകക്ഷികളും നടത്തിയ പ്രചാരണം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ തകര്‍ന്നിരിക്കുകയാണ്.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെ വേണമെന്ന കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങളുണ്ടാവാമെന്നും എന്നാല്‍ ഇത് ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും തന്റെ വാക്കുകളെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ”കള്ളപ്പണത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഈ പ്രധാനസേവകനില്‍ വിശ്വാസമര്‍പ്പിക്കണം. ഈ രാജ്യത്തെ പാവങ്ങളുടെ ഒരൊറ്റ ചില്ലിക്കാശും അവശേഷിക്കാതെ തിരിച്ചുകൊണ്ടുവരണം. ഇത് എന്റെ പ്രതിബദ്ധതയാണ്,” മോദി ഉറപ്പുനല്‍കി.
”സമീപനത്തിന്റെയും നടപടികളുടെയും കാര്യത്തില്‍ ജനാധിപത്യത്തില്‍ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. ഞാന്‍ മനസിലാക്കിയതനുസരിച്ചും എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും നാം ശരിയായ ദിശയിലാണെന്ന് എനിക്ക് പറയാനാവും,” മോദി അഭിപ്രായപ്പെട്ടു.
”എനിക്കോ നിങ്ങള്‍ക്കോ സര്‍ക്കാരിനോ ആര്‍ക്കുമറിയില്ല എത്രമാത്രം കള്ളപ്പണം വിദേശത്തുണ്ടെന്ന്. മുന്സര്ക്കാരിനുമറിയില്ലായിരുന്നു. ഓരോരുത്തരും സ്വന്തം കണക്കുകളാണ് പറയുന്നത്. ഇതേക്കുറിച്ച് അറിയാന്‍ എനിക്ക് താല്പര്യമില്ല. എത്രയാണോ തുക, അത് രണ്ട് രൂപയോ അഞ്ച് രൂപയോ കോടികളോ ആവട്ടെ. ഈ പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേതാണ്. അത് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടാവില്ല. നിങ്ങളുടെ അനുഗ്രഹം തുടര്ന്നുമുണ്ടാവണമെന്നാണ് എന്റെ ആഗ്രഹം,” 20 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മോദി വിശദീകരിച്ചു.
മോദി സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കള്ളപ്പണം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ജസ്റ്റിസ് എം.ബി. ഷാ അധ്യക്ഷനും ജസ്റ്റിസ് അരിജിത് പസായത് ഉപാധ്യക്ഷനുമായ സമിതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ലിച്ചസ്റ്റണിലെ ബാങ്കില്‍ നിക്ഷേപമുള്ള ചില ഭാരതീയരുടെ പേരുകള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തു. ഇതിന് പുറമെ ഫ്രാന്‍സ് കൈമാറിയ 627 കള്ളപ്പണക്കാരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറുകയും ചെയ്തു. കോടതി ഇത് നടപടികള്‍ക്കായി എസ്ഐടിക്ക് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: