തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. വസ്തുനിഷ്ടമായി പരിശോധിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജകുടുംബത്തോട് ആദരവുണ്ടെങ്കിലും ശ്രീപത്മനാഭനോടാണ് തന്റെ കൂറെന്നും ഗോപാല്‍സുബ്രഹ്മണ്യം തിരുവനന്തപുരത്ത് പറഞ്ഞു.ക്ഷേത്ര ഭരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് ഗോപാല്‍സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തിയത്.
അമിക്കസ് ക്യൂറി രാജകുടുംബത്തെ അപകീര്ത്തിപെടുത്തുന്നുവെന്നും ക്ഷേത്രഭരണത്തില്‍ നിന്ന് രാജകുടുംബത്തെ എന്നന്നേക്കുമായി അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഈ കേസില്‍ തങ്ങളെക്കൂടി കക്ഷി ചേര്‍ക്കണം എന്നാണ് രാജകുടുംബത്തിനു വേണ്ടി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. കേസ് 11ന് സുപ്രീംകോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: