കൊല്ലം: അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഗ്രാമങ്ങള്‍തോറും അയ്യപ്പയോഗങ്ങള് തുടങ്ങുമെന്ന് അയ്യപ്പസേവാസമാജം ദേശീയ വൈസ്പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
കൊല്ലം പുതിയകാവ് ക്ഷേത്രാങ്കണത്തില്‍ അയ്യപ്പമഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അയ്യപ്പധര്‍മ്മം കാത്തുസൂക്ഷിച്ചത് ഭരണാധികാരികളല്ല, മറിച്ച് അയ്യപ്പന്റെ തൃക്കാല്ക്കല് കണ്ണീരൊഴുക്കി സേവനമനുഷ്ഠിക്കുന്ന ഭക്തസമൂഹണ്. അവരുടെ ത്യാഗമാണ് കാലത്തിന്റെ തീര്‍ത്ഥാടനവഴി. അധികാരികള്‍ വരും പോകും, അയ്യപ്പധര്‍മ്മവും വിശ്വാസവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് സ്ഥലം കൊടുത്തില്ലെങ്കിലും വാഹനം കൊടുത്തില്ലെങ്കിലും അയ്യപ്പധര്‍മ്മം തകരില്ല. അത് ലോകം മുഴുവന്‍ ഇളക്കിമറിക്കുന്ന താരകമന്ത്രമായി, മാനവികതയുടെ ഉദാത്തമൂല്യം ഉയര്‍ത്തി ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായി ശബരിമല മാറിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രം, മാലിന്യ കൂമ്പാരം, ഏറ്റവും കൂടുതല്‍ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട്, ഏറ്റവും മലിനമായ നദി എന്നീ നിലകളിലെല്ലാം ശബരിമല ഇന്ന് ഒന്നാം സ്ഥാനത്താണ്. കേരള സര്‍ക്കാരിന് ഒരു വര്‍ഷം പതിനായിരം കോടിയും ദേവസ്വം ബോര്‍ഡിന് 300 കോടിയു മാണ് വരുമാനം. എന്നിട്ടും ഭക്തരുടെ ക്ഷേമത്തില്‍ ഇവര്‍ക്ക് യാതൊരു താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തോടുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് സങ്കുചിതമാകരുതെന്നും പല നിലപാടുകള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നതായും ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. ഭാരതത്തിന് പുറത്തുനടക്കുന്ന തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കാന്‍ മന്ത്രിമാരും സര്‍ക്കാരും മത്സരിക്കുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന ശബരിമല തീര്‍ത്ഥാടനത്തോടുള്ള അവഗണന ഇതിന്റെ ഉദാഹരണമാണ്. തീര്‍ത്ഥാടനത്തെ അയ്യപ്പസീസണാക്കി പലരും പ്രയോജനപ്പെടുത്തുമ്പോള്‍ അയ്യപ്പസേവാസമാജം പോലെ ചുരുക്കം ചില സംഘടനകള്‍ മാത്രമാണ് സേവനം ലക്ഷ്യമാക്കുന്നത്. വടക്കേ ഇന്ത്യയിലെ ചെറിയ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പോലും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ദേശീയ തീര്ത്ഥാടകേന്ദ്രമായി പ്രഖ്യാപിച്ചപ്പോള്‍ നമുക്ക് ഒരു പുതിയ സര്‍ക്കാര്‍ വരേണ്ടിവന്നു ആഗ്രഹം നിറവേറ്റാന്‍ എന്നും അദ്ദേഹം പറഞ്ഞു. നടന് സുരേഷ്ഗോപി അയ്യപ്പ മഹാ സംഗമം ഉദ്ഘാടനം ചെയ്തു.
മനുഷ്യ ജന്മത്തില് കിട്ടാവുന്ന മഹാപദവിയാണ് അയ്യപ്പനെ പൂജിക്കാനുള്ള നിയോഗം എന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ശബരിമല നിയുക്തമേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി പറഞ്ഞു. ബ്രാഹ്മണര്‍ക്ക് മാത്രം അവാര്‍ഡ് തരാന്‍ ആരുമില്ലാത്ത കാലത്ത് അവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡാണ് ഈ നിയോഗമെന്ന് നിയുക്തമാളികപ്പുറം മേല്‍ശാന്തി കേശവന്‍നമ്പൂതിരി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ധര്‍മ്മവും തത്വവുമാണ് അയ്യപ്പധര്മ്മമെന്ന് മങ്ങാട് ആശ്രമത്തിലെ സ്വാമിനി ജ്ഞാനാഭിനിഷ്ട പറഞ്ഞു. സ്വാമി അയ്യപ്പദാസ്, വിശ്വനാഥന്, ഗുരുസ്വാമി ഗംഗാധരപിള്ള, കാഷ്യു കോര്പ്പറേഷന് എംഡി കെ.എ.രതീഷ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. അയ്യപ്പസേവാസമാജം സംസ്ഥാനപ്രസിഡന്റ് കെ.ജി.ജയന് അധ്യക്ഷനായിരുന്നു.
സേവാകേന്ദ്രങ്ങളിലേക്ക് അന്നദാനത്തിന് ആവശ്യമായ അരി സംഭരിക്കുന്ന ‘പിടിഅരിസഞ്ചി’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ശബരിമല അയ്യപ്പസേവാ സമാജം ആവിഷ്കരിക്കുന്ന ”ഭവനം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: