പാനൂര്‍(കണ്ണൂര്‍): കതിരൂര്‍ മനോജ് വധക്കേസിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പേരുമെന്ന് സൂചന. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നിവരുള്പ്പെടെയുളളവരുടെ പേരുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് നല്കുന്ന റിപ്പോര്‍ട്ടിലുണ്ടെന്നറിയുന്നു.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധത്തിലെ സിഡി ഫയലിലാണ് ഇരുനേതാക്കളുടേയും പേരുകള്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാട്യം ലോക്കല്‍ കമ്മറ്റി നേതൃത്വമാണ് കൊലയുടെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്ശമുളളതായറിയുന്നു. ഫലത്തില്‍ മനോജ് വധത്തില്‍ പങ്കില്ലെന്ന് മുറവിളികൂട്ടിയ സിപിഎം നേതൃത്വത്തിന് എതിരായ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് സംഘം സിബിഐക്ക് നല്‍കുക. 20 പേരെ പ്രതിചേര്‍ത്തതിന്റെ കോടതി റിപ്പോര്‍ട്ടും ഇതിനോടൊപ്പം നല്‍കും. കൊല നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇതിനായി ആസൂത്രണം നടന്നിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയാണ് അക്രമി സംഘം കൊലയ്ക്ക് തയ്യാറായത്.
പാട്യം, കിഴക്കേകതിരൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളിലെ നേതാക്കള്‍ മനോജ് വധത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും ഫയലില്‍ പരാമര്‍ശമുണ്ട്. ഒന്നാം പ്രതി വിക്രമനും കൂത്തുപറമ്പ് പഴയ നിരത്തിലെ നാരായണന് എന്ന മനോരാജും ചേര്‍ന്നാണ് കൊലയാളി സംഘങ്ങളെ സംഘടിപ്പിച്ചത്. ഇതിനായി വിക്രമന് മാലൂരിലെത്തി തരിപ്പ പ്രഭാകരനെ കാണുകയും അവിടെ നിന്ന് മൂന്നു പേരെ പ്രഭാകരന് ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു. പഴയ നിരത്തില്‍ നിന്നും കൊലയാളി സംഘത്തിലെ മൂന്നുപേരെ എത്തിച്ചത് നാരായണന് എന്ന മനോരാജാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊലയാളികള്‍ തമ്മില്‍ പരിചയപ്പെടാതെയാണ് കൃത്യത്തിന് എത്തിയത്. അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാവുന്ന രീതിയില്‍ നടന്ന പ്രഭാകരന്റെ അറസ്റ്റും വിക്രമന്റെ പരുക്കുമില്ലെങ്കില് വധാന്വേഷണം വഴിമുട്ടുമാകുമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാട്ടുന്നു. വളരെ ആസൂത്രിതമായാണ് കൊല തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സിബിഐക്ക് നല്‍കുന്നത്. അതിനാല്‍ തന്നെ സിപിഎം നേതൃത്വം കൊലപാതകത്തെക്കുറിച്ച് അറിയുമെന്നും അതിനായി കൂത്തുപറമ്പ്, പാനൂര്‍, തലശേരി ഭാഗങ്ങളില്‍ മുന്നൊരുക്കം നടന്നിരുന്നതായും സൂചിപ്പിക്കുന്നു. മനോജിനോടുള്ള രാഷ്ട്രീയപരമായ വൈരാഗ്യം തന്നെയാണ് കൊലയില്‍ കലാശിച്ചതെന്നും മൂന്നു തവണ മനോജിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപരമായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വൈരാഗ്യവും കൊലയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
വിക്രമന് നാടന്‍ ബോംബെറിഞ്ഞ ശേഷം ആദ്യം വെട്ടുന്നത് മാലൂരിലെ തരിപ്പ പ്രഭാകരനാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാലൂരിലെ ബിജു, റിജേഷ്, സിനില്‍, കൂത്തുപറമ്പ് പഴയനിരത്തിലെ സിറാജ്, നിജില്‍, റഫീഖ് എന്നിവരാണ് കൊല നടത്തിയത്. മനോജിനൊപ്പം വാഹനത്തിലുണ്ടായിരുന്ന പ്രമോദിനും അക്രമത്തില്‍ പരുക്കേറ്റിരുന്നു. കൊലയാളി സംഘത്തിലെ ബാക്കി ഏഴുപേര്‍ ആയുധങ്ങളുമായി സംഘടിച്ച് നില്‍ക്കുകയായിരുന്നു. വാഹനങ്ങളും യാത്രക്കാരും വരുന്നത് തടയാനായിരുന്നു ഇത്. സിബിഐക്ക് ഫയല്‍ കൈമാറുന്നതോടെ മനോജ് വധത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാവുന്നത്.കേസില്‍ പിടിയിലാകാനുളള ബക്കളത്തെ കൃഷ്ണനെന്ന സിപിഎമ്മുകാരനെ പിടികൂടുന്നതോടെ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെടുമെന്നും ഇതു കൊണ്ടു തന്നെ ഇയാളെ പാര്‍ട്ടി പൂര്‍ണ്ണമായും സംരക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ഉളളതായറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: