കാക്കനാട്: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ച ഭൂമിവില സംസ്ഥാന പര്‍ച്ചേസ് കമ്മറ്റി അംഗീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന കമ്മറ്റിയാണ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് 75 കോടി അനുവദിച്ചത്. ഈ തുക ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷനായ ജില്ലാ പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ച് അംഗീകാരത്തിനായി സംസ്ഥാന പര്‍ച്ചേസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചതായിരുന്നു.
കളമശ്ശേരി റോഡ് മുതല്‍ എന്‍എഡി വരെ സ്ഥലം ഏറ്റെടുക്കുന്നതിന് തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ ഭൂവുടമകള്‍ക്കാണ് വില നല്‍കുന്നത്. ഒരുതരം ഭൂമിക്ക് സെന്റിന് 21.5 ലക്ഷം രൂപയും രണ്ടാമത്തെ വിഭാഗത്തിന് അഞ്ചര ലക്ഷവും മൂന്നാം വിഭാഗത്തിന് 4.15 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
കളമശ്ശേരി മുതല്‍ നെടുമ്പാശ്ശേരി വരെയാണ് രണ്ടാം ഘട്ട വികസനം. ഇതില്‍ ആദ്യ ഘട്ടത്തിലെ കളമശ്ശേരി മുതല്‍ എന്‍എഡി വരെയുള്ള 2.7 കിലോമീറ്റര്‍ 45 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ നിന്നാണ് നാമമാത്രമായ കുടിയൊഴിപ്പിക്കലോടെ സ്ഥലമേറ്റെടുക്കുന്നത്. എച്ച്എംടിയുടേയും എന്‍എഡിയുടേയും ഏറ്റെടുക്കുന്ന ഭൂമി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃക്കാക്കര നോര്‍ത്ത്, ആലുവ ഈസ്റ്റ്, വെസ്റ്റ്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശ്ശേരി എന്നീ വില്ലേജുകളില്‍ നിന്നായി 13.65 ഹെക്ടര്‍ സ്ഥലമാണ് 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ട വികസനത്തിന് ഏറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: