കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് 136 അടിയാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.ഡാമിന്റെ അറ്റകുറ്റപണികള്‍ തീരുംവരെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യവും സമതി അംഗീകരിച്ചില്ല.
അണക്കെട്ടിലെ ജലനിരപ്പ് 140 അടി എത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറന്നുവിടുവെന്നും സമതി അറിയിച്ചു.തീരുമാനത്തില്‍ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും കേരളം അറിയിച്ചു.തമിഴ്നാടിന്റെ നിലപാട് മേല്‍നോട്ട സമിതി ചെയര്മാന് അധ്യക്ഷന്‍ അംഗീകരിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച രാത്രിയോടെ 137 അടി പിന്നിട്ടിരുന്നു.പദ്ധതി പ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണു സൂചന. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍നിന്നു 142 അടിയാക്കണമെന്നാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണു തമിഴ്നാട് ഷട്ടറുകള്‍ താഴ്ത്തിയതും ജലനിരപ്പുയര്‍ന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: