ഹൈദരാബാദ്: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫഌ) കാമ്പസില്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ സഹപാഠി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍. നിതിന്‍ സോലസമുദ്രം (21) രാജ് സിംഹ(24) എന്നിവരാണ് പിടിയിലായത്. നിതിന്‍ സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥിയും രാജ് പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇംഗഌഷ് ആന്റ് ഫോറിന് ലാംഗ്വേജ് വിഭാഗത്തിലെ 23കാരിയാണ് മാനഭംഗത്തിനിരയായത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഉസ്മാനിയ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പാര്‍ട്ടിക്കിടെ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നല്കി സര്‍വകലാശാലയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് ഒരു സുഹൃത്തിനെ കാണുവാന്‍ ബഷീര്‍ ഹോസ്റ്റലില്‍ എത്തുന്നു. ഇവരുടെ സുഹൃത്ത് അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഹോസ്റ്റല്‍ വരാന്തയില്‍ രണ്ട് പേര് പാട്ട് പാടുന്നത് കേട്ടു.
വരാന്തയില്‍ വച്ച് അവരെ കണ്ടുമുട്ടുന്നു. അവര്‍ പെണ്‍കുട്ടിയെ പാര്‍ട്ടിക്കായി ക്ഷണിക്കുന്നു. ക്ഷണം പെണ്‍കുട്ടി സ്വീകരിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്കി രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി.
ലഹരിമരുന്ന് കഴിച്ച് ഉന്മാദാവസ്ഥയിലായ പെണ്‍കുട്ടി പിറ്റെദിവസം രാവിലെ പത്തുമണിക്കാണ് ഉണര്‍ന്നത്. അപ്പോള്‍ താന്‍ നിതിന്റെ മുറിയിലാണെന്നും എന്തോ സംഭവിച്ചിട്ടുണ്ടെന്നും ബോധ്യമാകുകയും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു. തലേരാത്രി എന്താണ് സംഭവിച്ചതെന്ന് നിതിനോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിനല്‍കിയില്ല. ഇതിനെതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: