അര്‍ജ്ജുനനെ ഗ്രസിച്ചു കീഴ്പ്പെടുത്തിയ ഈ വ്യാമോഹത്തെ നീക്കിക്കളയാന്‍ ഭഗവാന് എന്താണരുളിചെയ്തത്? ഒരുവനെ പാപിയെന്നു വിളിച്ച് അവഹേളിക്കരുതെന്നും മറിച്ച് തന്നില്‍ നിഗൂഢമായുള്ള മഹാശക്തിയിലേക്ക് അയാളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണു വേണ്ടതെന്നും ഞാന്‍ എപ്പോഴും പ്രസംഗിക്കാറുള്ള അതേ രീതിയില്‍, ഭഗവാന് അര്‍ജ്ജുനനോടു പറഞ്ഞു:
നൈതത് ത്വയുപപദ്യതേ ഇനി നിനക്കു ചേര്‍ന്നതല്ല; എല്ലാ തിന്മയ്ക്കും അതീതമായ അവിനാശിയായ ആത്മാവാണ് നീ. സ്വസ്വരൂപം വിസ്മരിച്ച് ശാരീരികപാപങ്ങളാലും മനോവൃഥകളാലും പീഡിതനായവന്‍ എന്നിങ്ങനെ സ്വയം ചിന്തിച്ചു നീ നിന്നെ അപ്രകാരമാക്കിയിരിക്കുന്നു.
ഇതു നിനക്കു ചേര്‍ന്നതല്ല. അതിനാല്‍ ഭഗവാന് പറയുന്നു: ”ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ’ – പൃഥാപുത്ര, നീ ആണത്തം കെട്ടവനാകരുത്. ഈ ലോകത്തില്‍ പാപവുമില്ല, ദുഃഖവുമില്ല, വൃഥയുമില്ല. പാപമെന്നു പറയാവുന്ന വല്ലതുമൊന്നുണ്ടെങ്കില്, അതിതാണ് – ഭയം. നിന്നിലുള്ള ബലത്തെ ഉജ്ജീവിപ്പിക്കുന്ന ഏതൊരു കര്‍മ്മവും പുണ്യമായി കരുതികൊള്‍ക; നിന്റെ ശരീരത്തെയും മനസ്സിനെയും ദുര്ബലമാക്കുന്നതെന്തും പാപമായും. ഈ ദൗര്‍ബല്യത്തെ ഈ ഭീരുത്വത്തെ, കുടഞ്ഞുകളയുക, ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ, നീയൊരു വീരനാണ്; ഇതു നിനക്കു ചേര്‍ന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: