എല്ലാറ്റിന്റെയും പരമലക്ഷ്യം പരമപുരുഷനായ ഭഗവാന് വിഷ്ണുവാണ്. അദ്ദേഹത്തിന്റെ തൃപ്തിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സംസാരചക്രത്തില്‍നിന്നുള്ള മോചനമാര്‍ഗ്ഗം. പുരോഗമനോന്മുഖവും ഗുണകരവുമായ എല്ലാ പ്രവര്‍ത്തനങ്ങളും വിഷ്ണുപ്രീതിക്കായി വേണം നടത്താനെന്നാണു നിര്‍ദ്ദേശം.
ധര്മഗ്രന്ഥങ്ങളിലെ വാക്കുകളെ പ്രതിധ്വനിപ്പിച്ചുകൊണ്ട് ജ്ഞാനികളായ മഹര്‍ഷിമാര്‍ പ്രഖ്യാപിക്കുന്നു. ‘ഭഗവാന് വിഷ്ണുവിന്റെ പാദാരവിന്ദങ്ങളുടെ സംപ്രാപ്തിയെന്നാല് മുക്തി തന്നെയാണ്. കര്‍മയോഗത്തിന്റെ പ്രക്രിയയിലെ അവസാനഘട്ടം വിഷ്ണുവിനെ പ്രീതിപ്പെടുത്തുക എന്നതാണ്.
ഈ ഘട്ടത്തില്‍ ഒരുവന്റെ സ്വന്തം അഭിലാഷങ്ങളും സ്വയമേവ പൂര്‍ത്തീകരിക്കപ്പെടുന്നു. ഇക്കാര്യം രേഖപ്പെടുത്തുമ്പോള്‍ ഭഗവത് പ്രീതിക്കല്ലാതെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം പാപത്തിന്റെ കറപുരണ്ടതാണെന്നും അവ പാപഫലങ്ങളുളവാക്കി സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുമെന്നും ഭഗവാന് കൃഷ്ണന് പറയുന്നു. ഭഗവദ്ഗീതയില്‍ ഭഗവാന് പറയുന്നു. ”യജ്ഞത്തിനായി നിവേദിച്ച ഭക്ഷണം ഭുജിക്കുന്നതിനാല്‍ ഭഗവദ്ഭക്തര്‍ എല്ലാവിധ പാപങ്ങളില്‍നിന്നും മുക്തരായിത്തീരുന്നു. ഇന്ദ്രിയസംതൃപ്തിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുന്ന മറ്റുള്ളവര്‍ യഥാര്‍ത്ഥത്തില്‍ പാപമാണ് ഭുജിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: