ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് മൂന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കിയതോടെ പുതിയ തിരഞ്ഞെടുപ്പിന് ദല്‍ഹി ഒരുങ്ങുന്നു.എഎപി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളാണ് ഗവര്‍ണറെ നിലപാട് അറിയിച്ചത്.
മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്താന്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മൂന്നു കക്ഷികളും ഗവര്‍ണര്‍ നജീബ് ജങ്ങിനോട് ആവശ്യപ്പെട്ടു.
ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന.ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. അഞ്ച് മാസമായിട്ടും നടപടിയെടുക്കാത്തതിനെ കോടതി കുറ്റപ്പെടുത്തിയിരുന്നു.
ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 70 അംഗ നിയമസഭയില്‍ 31 സീറ്റ് ലഭിച്ച ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. 28 സീറ്റ് ലഭിച്ച് രണ്ടാമത്തെ ഒറ്റക്കക്ഷിയായ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തയ്യാറായില്ലെന്ന കാരണത്താല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചതോടെ 49 ദിവസം മാത്രം പ്രായമുള്ള ദല്‍ഹി സര്‍ക്കാര്‍ അധികാരമൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: