തിരുവനന്തപുരം: കലാസാഹിത്യ രംഗത്ത് അരനൂറ്റാണ്ടോളം സജീവസാന്നിധ്യമായിരുന്ന അമ്പലത്തറ തോട്ടം സൗപര്‍ണികയില്‍ പട്ടം ജി. രാമചന്ദ്രന് നായര്‍ (75)അന്തരിച്ചു. തിരുവനന്തപുരത്തിന്റെ ഇതിഹാസം, നായര്‍ സമുദായത്തിന്റെ ഇതിഹാസം തുടങ്ങി ബൃഹത്തായ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
മൗലീക ചിന്തയുടെ നിദര്‍ശനമായ ‘ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍’, ശൈശവ സൗകുമാര്യം കവിഭാവനയില്‍, പോള്‍ മാരാര്‍ മുണ്ടശ്ശേരി, ശാന്തമായ് ഒഴുകുന്ന ഡോണും മൊബീഡിക്കും, തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്കു പുറമേ ഒട്ടനവധി ചെറുതും വലുതുമായ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിച്ചിട്ടുണ്ട്. നവധാരാ പബ്ലിഷിംങ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍, എന്‍എസ്എസ് പ്രതിനിധി സഭാംഗം, തിരുവനന്തപുരം എന്‍എസ്എസ് യൂണിയന് ഭാരവാഹി, സര്‍വ്വ വിജ്ഞാനകോശം ഭരണസമിതി അംഗം, സംസ്ഥാന സര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗം ഉപദേശക സമിതി അംഗം എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വള്ളത്തോള്‍ സാഹിത്യസമിതി അവാര്‍ഡ്, രാജാരാജ വര്‍മ്മ സാഹിത്യ പുരസ്ക്കാരം, വിദ്വാന് പി.പി. രാമകൃഷ്ണപിള്ള പുരസ്ക്കാരം, റോട്ടറി ക്ലബ്ബ് അവാര്‍ഡ്, വിദ്യാധിരാജാ പുരസ്ക്കാരം, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പുരസ്ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്. 1939ല്‍ പട്ടത്താണ് രാമചന്ദ്രന് നായര്‍ ജനിച്ചത്. പ്രധാന അധ്യാപികയായിരുന്ന വി. ലതികാദേവി ആണ് ഭാര്യ. ആര്. വിനുചന്ദ്രന്, സിന്ധുപ്രിയ മക്കള്‍. സംസ്ക്കാരം ഇന്ന് 12 മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: