തിരുവനന്തപുരം: ബാര്‍കോഴക്കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വീണ്ടും. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കോടതിയുടെ അനുകൂല പരാമര്‍ശം ലഭിച്ച ഏകഏജന്സിയാണ് സി.ബി.ഐ എന്നും മുഖ്യമന്ത്രിയുടെ പുതിയ വാദങ്ങള്‍ കൗശലക്കാരന്റേതാണെന്നും വി.എസ് പറഞ്ഞു.
നിലവിലുള്ള ഏജന്‍സികളില്‍ നിഷ്പക്ഷ അന്വേഷണത്തിന് സി.ബി.ഐ തന്നെ വേണമെന്ന് വി.എസ് പറഞ്ഞു. ഇതോടെ വിഷയത്തില്‍ പാര്‍ട്ടിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച് ഒരിക്കല്‍ക്കൂടി രംഗത്തെത്തിയിരിക്കുകയാണ് വി.എസ്.
അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഎസിനെ തള്ളി സിപിഎം കേന്ദ്രനേതൃത്വം ഇന്നു രാവിലെ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിഎസിന് വിരുദ്ധമായി സിറ്റിങ് ജഡ്ജിയുടെ അന്വേഷണം ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: