വാഷിങ്ടണ്‍ : ഭാരത സൈന്യത്തെ നേരിടാന്‍ ഭീകര സംഘടനകളെ പാക്കിസ്ഥാന് മറയാക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടില്‍ പെന്റഗണാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരതത്തെയും അഫ്ഗാനിസ്ഥാനെയും ലക്ഷ്യം വച്ചാണ് ഇത്തരം സംഘടനകളെ ഉപയോഗിക്കുന്നതെന്നും പെന്റഗണ്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കാനും ഭാരതത്തെ ശക്തമായി പ്രതിരോധിക്കുന്നതിനുമാണ് ഭീകരരെ പകരക്കാരായി ഉപയോഗിക്കുന്നതെന്നും പെന്റഗണ്‍ അറിയിക്കുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഹെരാതിലെ ഭാരത കോണ്‍സുലേറ്റിന് നേരേയുണ്ടായ ആക്രമണത്തെ കുറിച്ചും പെന്റഗണ്‍ വ്യക്തമാക്കുന്നു.
ഹൈന്ദവ സംഘടനകളോട് മോദിക്കുള്ള അടുപ്പം കൊണ്ടാണ് അപ്പോള്‍ തന്നെ ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ തീവ്രവാദികളാണെന്ന് അമേരിക്ക അന്ന് പറഞ്ഞിരുന്നു. ആക്രമണത്തെ അപലിച്ച അന്നത്തെ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി, ഇന്ത്യയുമായുള്ള ബന്ധത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നടത്തിയിരുന്നെന്നും റിപ്പോര്ട്ടിര് പരാമര്‍ശിക്കുന്നുണ്ട്.
മധ്യ ഏഷ്യയില്‍ സാമ്പത്തിക ഇടനാഴി തുറന്ന് കിട്ടുമെന്നതിനാല്‍ തന്നെ സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാന് ഉണ്ടാവുന്നതിനെ ഭാരതം ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറു പേജുള്ള റിപ്പോര്‍ട്ടാണ് പെന്റഗണ്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം കൂടുമ്പോഴാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഭീകര സംഘടനകള്‍ അഫ്ഗാന്-പാകിസ്ഥാന് ഉഭയകക്ഷി ബന്ധത്തിലെ കരടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: