ബംഗളുരു: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതി കൂത്തപറമ്പ് സ്വദേശി വാഴയില്‍ സിറാജാണ് പിടിയിലായത്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് സിറാജിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പോലീസ് കരുതുന്ന ആളാണ് സിറാജ്. ഏറെ നാളായി ഒളിവിലായിരുന്ന സിറാജ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടി കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ സിറാജ് പതിനാലാം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: