ഇന്‍ഡോര്‍: ഭാര്യയുടെ മൊബൈല്‍ ഫോണില്‍ മെസേജ് പരിശോധിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് ഭാര്യയെ വീടിന്റെ ടെറസില്‍ നിന്നും തള്ളി താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യദീപ്മാല ശര്‍മയെ ആശുപത്രില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ദീപമാലയുടെ ഭര്‍ത്താവ് ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ആശുപത്രിയിലെത്തിയ ആനന്ദ് ഡോക്ടര്‍മാരോടും പോലീസിനോടും അപകടം പറ്റിയതാണെന്നാണ് പറഞ്ഞത്.എന്നാല്‍ ദീപ്മാലയ്ക്ക് ബോധം വന്നതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്.
തന്നെ ഭര്‍ത്താവ് ടെറസില്‍ നിന്നും തള്ളി താഴേക്കിട്ടതാണെന്ന് ദീപ്മാന പോലീസിനോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്.ഏതാനും ദിവസങ്ങളായി ദീപ്മാലയുടെ മൊബൈലിലേക്ക് വരുന്ന മെസേജ് നോക്കാന്‍ ആനന്ദിനെ അനുവദിക്കാത്തതിനാലാണ് ഇയാള്‍ ദീപ്മാലയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
രാവിലെ ചായയുമായി ആനന്ദ് ഭാര്യയോട് ടെറസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്നും ഫോണിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്ക്ം നടക്കുകയും തുടര്‍ന്ന് ആനന്ദ് ഇവരെ തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.തലയോട്ടിയില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും പൊട്ടലുള്ള ദീപമാല അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: