ന്യൂദല്‍ഹി: സച്ചിന് ടെണ്ടുല്‍ക്കറിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ചാപ്പല്‍ തന്നോട് ആവശ്യപ്പെട്ടതായി ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. സച്ചിനെ കൂടാതെ സീനിയര്‍ താരങ്ങളായ സഹീര്‍ ഖാന്, സേവാഗ്,യുവരാജ്, ഹര്ഭജന് സിങ്ങ്, ലക്ഷമണ് തുടങ്ങിയവരെ ടീമില്‍ നിന്നും പുറത്താക്കാന്‍ തന്നോട് ചാപ്പല്‍ ആവശ്യപ്പെട്ടന്നും ഗാംഗുലി വ്യക്തമാക്കി.
ചാപ്പലിന്റെ ഈ ആവശ്യം എതിര്‍ത്തതിനെ തുടര്‍ന്നാണ് തന്റെ നായകസ്ഥാനം പോയത്. തന്റെ കരിയറിലെ മികച്ച സമയത്താണ് തനിക്ക് നായാക പദവി നഷ്ടപ്പെടുന്നതും താന്‍ ടീമില്‍ നിന്നും പുറത്ത് പോകുന്നതെന്നും ഗാംഗുലി പറഞ്ഞു.
സംഭവം വിവാദമായാല്‍ ചാപ്പല്‍ ചിലപ്പോള്‍ സച്ചിനേയും ദ്രാവിഡിനേയും വിളിച്ച് മാപ്പുപറയുമായിരുക്കും. പക്ഷേ തന്നെ വിളിക്കാനുള്ള ധൈര്യം ചാപ്പലിന് ഉണ്ടാകില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
2007ലെ ലോകകപ്പില്‍ ഗ്രെഗ് ചാപ്പലിനെ ടീമിനൊപ്പം അയക്കരുതെന്ന് താന്‍ ബിസിസിഐയോട് ആവശ്യപെട്ടിരുന്നെങ്കിലും ബോര്‍ഡ് അത് ചെവിക്കോണ്ടില്ലെന്നും ഗാഗുലി പറഞ്ഞു. അതിന്റെ അനന്തര ഫലമെന്നോണം ശക്തമായ ടീമായിട്ടുപോലും ഇന്ത്യ ലോകകപ്പിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നായകസ്ഥാനം തട്ടിയെടുത്തത് സച്ചിനും ദ്രാവിഡുമല്ലെന്നും മറ്റു ചിലരാണെന്നും ഗാംഗൂലി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: