കോട്ടയം : കുട്ടനാടിന്റെ പരിസ്ഥിതിയില്‍ വികസനവും നിര്‍മ്മാണവും ഏല്പിച്ച ആഘാതങ്ങള്‍ ജനജീവിതത്തിന് വന്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്.
ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക അഴിമതിയും പ്രദേശത്തിന്റെ നാശത്തിന് എത്രമാത്രം വഴിവയ്ക്കാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന ഒരു കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട് പാക്കേജിലെ അഴിമതി കേന്ദ്രഏജന്‍സി അന്വേഷിക്കുക, കുട്ടനാട്ടിലെ കൃഷിയും മത്സ്യമേഖലയും ആവാസ വ്യവസ്ഥയും തിരിച്ച് പിടിക്കുന്നതിന് പരിസ്ഥിതി സൗഹൃദ പാക്കേജ് പുനരാവിഷ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കല്‍ കുട്ടനാട് സംയുക്ത സമിതി നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണ്ണയില്‍ സമിതി ചെയര്മാന് കെ.എം. പൂവ് അദ്ധ്യക്ഷത വഹിച്ചു. അപ്പാഞ്ചിറ പൊന്നപ്പന്, കെ.ഗുപ്തന്, ശിവപ്രസാദ് ഇരവിമംഗലം, അഡ്വ. സുജിത് ജോര്‍ജ്, എം.ഡി. തോമസ്, ബിജു വി. ജേക്കബ്, എന്‍.കെ. കുമാരന്, എം.കെ. ദാസന്, ലൂക്കോസ് കെ. നീലംപേരൂര്‍, വി.സി. സുനിത, പി.എം. പൊന്നപ്പന്, ബി. മുരളീധരന് നായര്‍, റ്റി.പി. കുട്ടപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: