കൊച്ചി: സ്മാര്‍ട്സിറ്റിയില്‍ 6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ആദ്യ ഐടി ബില്‍ഡിംഗിന്റെ നിര്‍മാണം ആരംഭിക്കുന്നു. ആഗോള പ്രശസ്തമായ ജെംസ് എഡ്യുക്കേഷനുമായി ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണ് സ്മാര്‍ട്സിറ്റിയില്‍ പുതുയുഗ വിദ്യാഭ്യാസ സമുച്ചയത്തിന് തുടക്കമിടുന്നത്. ജെംസ് എഡ്യുക്കേഷന്റെ കേരളത്തിലെ ആദ്യ വിദ്യാലയമായ സ്മാര്‍ട്സിറ്റിയിലെ സ്കൂളില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ളതാണ്. ഉയര്‍ന്ന ക്ലാസുകളില്‍ ഐബി പാഠ്യപദ്ധതി തെരഞ്ഞെടുക്കാനുകാനുമാകും.
സ്മാര്‍ട്സിറ്റി പ്രദേശത്തെ 8.25 ഏക്കര്‍ സ്ഥലത്ത് 3000-ത്തിലേറെ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന 3 ലക്ഷം ച. അടി വിസ്തീര്‍മുള്ള നിര്‍മിതിയാണ് മൂന്ന് ഘട്ടങ്ങളിലായി ജെംസ് എഡ്യുക്കേഷന്‍ നടപ്പാക്കുക.
കഴിഞ്ഞ അഞ്ചു ദശകത്തിലേറെയായി ആഗോളതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള അന്തര്‍ദേശീയ സ്കൂളുകള്‍ നടത്തുന്ന ജെംസ് എഡ്യുക്കേഷന്റെ സ്ഥാപനങ്ങളില്‍ 174 രാജ്യങ്ങളില്‍ നിന്നുള്ള 1.5 ലക്ഷത്തിലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്ധര്‍, സ്പെഷ്യലിസ്റ്റുകള്‍, സ്റ്റാഫ് എന്നീ വിഭാഗങ്ങളിലായി 115 രാജ്യങ്ങളില്‍ നിന്നുള്ള 13,000 പേരും ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു.
ലോകത്തെ ഏറ്റവും വലിയ കെ-12 (കിന്റര്ഗാര്ടണ് മുതല്‍ 12-ാം ക്ലാസുവരെയുള്ള) വിദ്യാഭ്യാസ ദാതാവ് എന്ന നിലയില്‍ ആഗോള നിലവാരമുള്ള മികച്ച പാഠ്യപദ്ധതിയിലാണ് ജെംസ് എഡ്യുക്കേഷനിലെ ശിക്ഷണം.
കൂട്ടികളെ നാളെയ്ക്കായി സജ്ജമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ‘ കൊച്ചിയിലെ പദ്ധതി ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിച്ച ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാനും സ്ഥാപകനുമായ സണ്ണി വര്‍ക്കി പറഞ്ഞു.
പാര്‍പ്പിടങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെട്ട നോണ്‍-പ്രോസസിംഗ് സോണിലാണ് ജെംസ് എഡ്യുക്കേഷന്റെ സ്കൂള്‍പദ്ധതി. സ്മാര്‍ട്സിറ്റിയിലെ നോളജ് ജീവനക്കാരുടെ കുട്ടികള്‍ക്കു പുറമെ സമീപപ്രദേശത്തുള്ളവരേയും പദ്ധതി ലക്ഷ്യമിടുന്നു. യുകെയിലെ ഏളി ഇയേഴ്സ് ഫൗണ്ടേഷന് സ്റ്റേജസ് അടിസ്ഥാനമായി വികസിപ്പിച്ചെടുത്ത ലിറ്റ്ല്‍ ജെംസ് പ്രോഗ്രാം ഫോര്‍ ഏളി ഇയേഴസ് കൊച്ചിയിലെ സ്കൂളിലുണ്ടാകും. മോണ്ടിസ്സോറി, റെഗിയോ എമിലിയ, ലെവ് വൈഗോട്സ്കി എന്നീ സമീപനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളില്‍ പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രോഗ്രാം.
സ്മാര്‍ട്സിറ്റിയില്‍ വിഭാവനം ചെയ്യപ്പെടുന്ന വിദ്യാഭ്യാസമേഖലയില്‍ ടെക്നിക്കല്‍ കോളേജുകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സവിശേഷ പരിശീനല കേന്ദ്രങ്ങള്‍ എന്നിവയ്ക്കൊപ്പമായിരിക്കും ഭാവിയില്‍ ജെംസ് എഡ്യുക്കേഷന്‍ സ്ഥാപിക്കുന്ന സ്കൂളിന്റെ സ്ഥാനം.
സ്മാര്‍ട്സിറ്റിയുടെ പ്രധാന ബിസിനസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായി ജെംസ് എഡ്യുക്കേഷനു പിന്നാലെ മറ്റ്് ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്നൊവേഷന് ഇക്കോ സിസ്റ്റംസ്, ആഗോള പരിശീലന സ്ഥാപനങ്ങള്‍, റിക്രൂട്ടിംഗ്, എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സികള്‍ തുടങ്ങിയവയും സ്മാര്ട്സിറ്റിയിലേയ്ക്ക് വരുന്നുണ്ടെന്ന് സിഇഒ ജിജോ ജോസഫ് പറഞ്ഞു. ആദ്യ ഐടി ബില്‍ഡിംഗ് 2015 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നതിന്റെ പശ്ചാത്തലത്തില്‍ നോളജ് വര്‍ക്കേഴ്സിനെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ലക്ഷ്യമിട്ട് ഇത്തരം അടിസ്ഥാന സാമൂഹ്യ സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രക്രിയ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: