കൊച്ചി: പച്ചാളം മേല്‍പ്പാലത്തിനെതിരെ സമരസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടത്തിയ യോഗം കോണ്‍ഗ്രസ് അലങ്കോലപ്പെടുത്തി. പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചു. ഇന്നലെ വൈകിട്ട് 7 ഓടെയാണ് സംഭവം. കാട്ടുങ്ങല്‍ ക്ഷേത്രഭൂമി കൈയ്യേറി പാലം നിര്‍മ്മിക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകളുടെയും സമരസമിതിയുടെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇതേ സമയംതന്നെ പ്രകടനം നടത്താനും നീക്കമുണ്ടായി. ഇതേ തുടര്‍ന്ന് ഇരു കൂട്ടരുടെയും പ്രകടനങ്ങള്‍ പോലീസ് നിരോധിച്ചു. ഇതേ തുടര്‍ന്ന് ജനകീയ സമരസമിതി, ബിജെപി, ഹൈന്ദവ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പച്ചാളത്ത് പ്രതിഷേധ യോഗം ചേര്‍ന്നു. ഇതിനിടെ 150 ഓളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം നടക്കുന്ന സ്ഥലത്തേക്ക് മുദ്രവാക്യം വിളിച്ച് പ്രകടനമായി എത്തിയോഗം അങ്കങ്കോലപ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെയും, ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ പച്ചാളത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രവാക്യവുമായി പ്രകടനത്തിന് നേരെതിരിഞ്ഞു. ഇത് സംഘര്‍ഷത്തിന് കാരണമായി. പോലീസ് ഇരുവിഭാഗങ്ങളെയും ഇടയില്‍ നിലയുറപ്പിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
അഴിമതിപാലം നിര്‍മ്മിക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി മണ്ഡലം സെക്രട്ടറി അബിജു സുരേഷ് പറഞ്ഞു. സമരം കൂടുതല്‍ ശക്തിപ്പെടുത്തും. കാട്ടുങ്ങല്ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ശനിയാഴ്ച കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധ സമരത്തിന് ക്ഷേത്രം പ്രസിഡന്റ് കെ.ആര്.രമേശ്, ദിലിപ്കുമാര്‍, ജോസിമാത്യു, പി.കെ.ബിനില്‍, ബാബു പച്ചാളം , മുരളി അയ്യപ്പന്‍കാവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: