ഭുവനേശ്വര്‍: ഒഡീഷയില്‍ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ എംപിയും എംഎല്‍എമാരുമുള്‍പ്പടെ മൂന്ന് ബിജെഡി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിജെഡിയുടെ സരസ്കാന ലോക്സഭാ മണ്ഡലം എംപി ശ്യാംചന്ദ്ര ഹസ്ദയേയും മുന്‍ എംഎല്‍എമാരായ നിതേഷ് കുമാര്‍ ബഗരാദി, സുവര്‍ണ നായിക എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഹസ്ദയുടെ വസതിയില്‍ നിന്ന് കഴിഞ്ഞ ജൂലൈയില്‍ സിബിഐ 28 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
പണം തിരിമറി , വഞ്ചന , കുറ്റകരമായ ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാമചന്ദ്രഹന്സഭയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെഡി പാര്‍ട്ടി വക്താവ് അറിയിച്ചു.
ഒക്ടോബര്‍ 31 ന് ബിജെഡി എംഎല്‍എയും മുന്‍ ഒഡീഷ്യ ചീഫ് വീപ്പ് തൃപ്പതിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ 14ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: