തിരുവനന്തപുരം: ബാര്‍ കോഴ പ്രശ്നത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും നിലപാടുകളെ തള്ളി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത്.
വിഷയത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഈ നിലപാടിനെ തള്ളിയും സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുമാണ് വിഎസ്.
സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിന് മുന്നോടിയായാണ് വി.എസ് സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ചത്. ചൊവ്വാഴ്ചയും വിഷയത്തില്‍ സിബിഐ അന്വേഷണം വി.എസ് ആവശ്യപ്പെട്ടിരുന്നു.
വി.എസിന്റെ നിലപാടിനെ തള്ളി അവയ്ലബിള് പോളിറ്റ് ബ്യൂറോ ചൊവ്വാഴ്ച നിലപാട് അറിയിച്ചിരുന്നു. ഏത് അന്വേഷണം വേണമെന്ന നിലപാട് സംസ്ഥാനത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശവും നല്കി. ഇതിന് പിന്നാലെയാണ് അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: