വാഷിംഗ്ടണ്‍: യുഎസില്‍ സെനറ്റിലേക്കും പ്രതിനിധി സഭാ സീറ്റുകളിലേക്കുമുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ ബറാക്ക് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്കി റിപ്പബ്ലിക്കന്‍സ് സെനറ്റ് പിടിച്ചു.
100 ല്‍ 52 സീറ്റ് നേടിയാണ് റിപ്പബ്ലിക്കന്‍സ് പാര്‍ട്ടി സെനറ്റ് പിടിച്ചത്. അരക്കാനാസ്, കൊളാറാഡോ, ലോവ, മൊണ്ടാണ, നോര്‍ത്ത് കരോളിന, സൗത്ത് ഡകോത്ത, വെസ്റ്റ് വെര്‍ജീന എന്നീ സീറ്റുകള്‍ റിപ്പബ്ലിക്കന്മാര് തിരിച്ചുപിടിച്ചു. അല്‍ബാമ, ജോര്‍ജിയ, കന്‍സാസ്, മയനി, മിസിസിപ്പി, നെബ്രാസ്ക, സൗത്ത് കരോളിന എന്നീ സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു.
സെനറ്റില്‍ റിപ്പബ്ലിക്കന്‍സിനെ മിച്ച് മാക്കോണലാവും നയിക്കുക. പ്രതിനിധി സഭയലും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി. രണ്ടു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയ്ക്കാണ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രിയ നിരീക്ഷകര്‍ കാണുന്നത്. അതിനാല്‍ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വലിയ തിരിച്ചടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ് നല്‍കിയിരിക്കുന്നത്.
2006 മുതല്‍ ഉപരിസഭയായ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കായിരുന്നു ഭൂരിപക്ഷം. നൂറംഗ സഭയില്‍ രണ്ടു സ്വതന്ത്രര്‍ ഉള്‍പ്പെടെ 55 പേര് ഡെമോക്രാറ്റ് പക്ഷത്തായിരുന്നു. സെനറ്റില്‍ ഭൂരിപക്ഷം കുറഞ്ഞതോടെ നയപരമായ തീരുമാനങ്ങളില്‍ ഒബാമ റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിയുടെകൂടി അഭിപ്രായം ആരായേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: