ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അനവസരത്തില്‍ പ്രസ്താവന നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കണമെന്ന് ഖൊരക്പൂര്‍ എംപി യോഗി ആദിത്യനാഥ് പറഞ്ഞു.
അസംഖാന് സമാജ് വാദി പാര്‍ട്ടിയിലെ വെറുമൊരു കാക്കയാണ്. അയാളെ ആരും ഗൗനിക്കുന്നില്ല. അയാളെ പാക്കിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കുകയാണ് വേണ്ടത്.
പന്നി എങ്ങനെയാണ് സന്താനോത്പാദനം നടത്തുന്നതെന്നും ഒരുപക്ഷേ അസംഖാന് പറഞ്ഞേക്കും – ആദിത്യനാഥ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിയുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടാണ് അസംഖാന് നേരത്തെ പ്രസ്താവന നടത്തിയത്. കുടുംബജീവിതം നയിക്കുന്നതിന്റെ ബുദ്ധിമുട്ട് മോദിക്കറിയില്ലെന്നും കാരണം അദ്ദേഹത്തിന് കുടുംബമില്ലെന്നുമാണ് അസംഖാന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: