ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ റെയില്‍വേ പുതിയ മാര്‍ഗം തേടുന്നു. നാലായിരത്തിലേറെ വരുന്ന ഡീസല്‍ ട്രെയിനുകളില്‍ ജൈവ ഡീസല്‍ ഉപയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം. മന്ത്രി സദാനന്ദ ഗൗഡയാണ് ജൈവ ഇന്ധന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഇക്കാര്യം അറിയിച്ചത്.
ഡീസലിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് റെയില്‍വേ. ആദ്യ ഘട്ടമായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അഞ്ചു ശതമാനം ജൈവ ഡീസലാക്കും. പിന്നീട് സമയബന്ധിതമായി മുഴുവനും ജൈവ ഡീസലാക്കി മാറ്റും. ഇത് വിദേശനാണ്യച്ചെലവില്‍ വന്‍കുറവ് സൃഷ്ടിക്കും.
പ്രതിവര്‍ഷം 200 കോടി ലിറ്റര്‍ ഡീസലാണ് നാലായിരം ട്രെയിനുകള്‍ക്കായി വേണ്ടത്. ചെലവ് 15000 കോടി രൂപയാണ്. ചെലവ് ചെറിയതോതില്‍ കുറക്കാനായാല്‍ പോലും അത് വലിയ ലാഭമുണ്ടാക്കും. ജൈവ ഡീസലില്‍ കാര്‍ബണ്‍ അംശം വളരെക്കുറവാണ്. അതിനാല്‍ മലിനീകരണവും കുറയും.
ഡീസലും ആവണക്ക് ചെടി(ജെട്രോഫ) യില്‍ നിന്നുള്ള ജൈവ ഡീസലും ചേര്‍ത്താണ് ആദ്യം ട്രെയിനില്‍ പരീക്ഷിച്ചത്. എന്നാല്‍ ആവണക്കില്‍ നിന്നുള്ള ഡീസല്‍ മറ്റൊന്നുമായും കൂട്ടിക്കലര്‍ത്താതെ നേരിട്ട് ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ആവണക്ക് ചെടി റെയില്‍വേ ട്രാക്കിനരുകില്‍ വളര്‍ത്തി ഡീസലുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: