ചങ്ങനാശ്ശേരി: ഡിസംബര്‍ മാസം സിപിഎമ്മിന്റെ ഏരിയ സമ്മേളനം പായിപ്പാട് നടക്കാനിരിക്കേ ഏരിയ കമ്മറ്റി പിടിക്കാന്‍ വിമതപക്ഷം ചരടുവലികള്‍ തുടങ്ങി. ഏരിയ സമ്മേളനത്തിന് മുന്നോടിയായുള്ള ലോക്കല്‍ സമ്മേളനങ്ങള്‍ അടുത്തയാഴ്ച നടക്കാനിരിക്കേ ഇരുചേരികളും എങ്ങനെയും ഏരിയ കമ്മറ്റി പിടിക്കുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. കുറിച്ചി പഞ്ചായത്തില്‍ പുറത്താക്കപ്പെട്ട ഏരിയ കമ്മറ്റി അംഗങ്ങളുടെ സഹായത്തോടെയാണ് വിമതപക്ഷം ബ്രാഞ്ചുതലം മുതല്‍ നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. 2011 ലെ സമ്മേളനത്തില്‍ മത്സരിച്ച് പരാജയപ്പെട്ട പ്രമുഖ നേതാവിന്റെ നേതൃത്വത്തില്‍ വിമതപക്ഷം സംഘടനാ നേതൃത്വത്തിനായി പിടിമുറുക്കുകയാണ്. കുറിച്ചി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം എന്നീ പഞ്ചായത്തുകളിലും, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയിലേക്ക് പോകുന്നത് ഔദ്യോഗിക നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബ്രാഞ്ചുസമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: