തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസ്. അച്യുതാനന്ദന്റ വാദം സിപിഎം പൂര്‍ണമായും തള്ളി. മാണിക്കെതിരെ സിബിഐ അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ ജൂഡീഷ്യല്‍ അന്വേഷണമോ വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. കേസ് പ്രത്യേകസംഘം അന്വേഷിച്ചാല്‍ മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴ വിവാദം ഉണ്ടായ ഉടന്‍ അച്യുതാനന്ദന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനിടെ, വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം ആദ്യം ആവശ്യപ്പെട്ട വി.എസ്. പിന്നീട് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. ഇതെല്ലാം തള്ളിയ സിപിഎം, മാണിക്കെതിരെ കാര്യമായ അന്വേഷണം വേണ്ടന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നു പറയുമ്പള്, വിഎസിനെ തള്ളിയതിനൊപ്പം മാണിയെ കൊള്ളാമെന്ന സൂചനയുമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് തീരുമാനം മാണിക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്നും വിലയിരുത്തലുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എം.എ. ബേബി ഇക്കാര്യം വ്യക്തമാക്കുക ചെയ്തു.
സിബിഐ അന്വേഷണം വേണ്ടെന്ന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വത്തിന് വിഎസ് കത്തയക്കും. കേസില്‍ സിബിഐ അന്വേഷണം തന്നെയാണ് വേണ്ടത് എന്നാണ് വി.എസിന്റെ നിലപാട്. ഇന്നു നിലവിലുള്ള ഏജന്‍സികളില്‍ നിഷ്പക്ഷ അന്വേഷണത്തിനു സിബിഐക്കു മാത്രമേ കഴിയൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നു സുപ്രീം കോടതി തന്നെ വിധിച്ചിട്ടുണ്ടെന്നുമാണ് വിഎസിന്റെ നിലപാട്.
സിബിഐ അന്വേഷണമല്ല, ആക്ഷേപങ്ങള്‍ ഇല്ലാത്ത സത്യസന്ധരായ അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിക്കേണ്ടതെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. കേസില്‍ വിജിലന്‍സ് അന്വേഷണം അപഹാസ്യമാണ്. പിന്നെയുള്ളത് സിബിഐ അന്വേഷണമാണ്. ഇവര്‍ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്. ജുഡീഷ്യല്‍ അന്വേഷണമാകട്ടെ അത് കാലതാമസം വരുത്തും. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നാണ് പിണറായിയുടെ വിശദീകരണം.
ആര്‍എസ്പിയും എസ്ജെഡിയെയും ഇടതുമുന്നണിലേക്ക് തിരിച്ചു വരണമെന്ന വിഎസിന്റെ ആവശ്യത്തെയും പാര്‍ട്ടി തള്ളി. ആര്‍എസ്പിയും എസ്ജെഡിയും യുഡിഎഫിന്റെ ഘടകകക്ഷികളാണ്. ആരേയും തിരിച്ചു വിളിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: