കാക്കനാട്: കുടുംബശ്രീ മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ ജയന്തി ഷഹരി റോസ്ക്കാര്‍ യോജന എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി തൃക്കാക്കര നഗരസഭയിലെ അഞ്ചംഗ സംഘത്തെയും തെരെഞ്ഞെടുത്തു കഴിഞ്ഞു. ഇനി പരിശീലനം കൂടി കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ വീടുകളിലെത്തി സേവനം ലഭ്യമാക്കും.
കുടുംബശ്രീയുടെ നിയന്ത്രണത്തിലുള്ള അംഗങ്ങള്‍ക്കാണ് മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ പരിശീലനം നല്‍കുന്നത്. ഇതിലേക്ക് സംരംഭകരെ കണ്ടെത്തുന്നതിനുള്ള യോഗം ഇന്നലെ തൃക്കാക്കര നഗരസഭയില്‍ നടന്നു. ഒരു ഫോണ്‍ കോളിലൂടെ മതി നിങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് സേവനവുമായി ഇവര്‍ മറുതലക്കല്‍ ഉണ്ടാവും.
കൂടാതെ ഗ്രോ ബാഗ് മട്ടുപ്പാവ് കൃഷിക്കുള്ള സംരംഭകരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. എക്സാത് ട്രെയിനിംഗ് ടീമിന്റെ ക്യാപ്റ്റന്‍ ബീനാ രവി, അനില്‍, സിഡിഎസ് ചെയര്പേര്സന്മാരായ അശ്വതി, സബിത എന്നിവര്‍ ട്രെയിനിംഗിനു നേതൃത്വം നല്കി. മൊബൈല്‍ ബ്യൂട്ടി പാര്‍ലറിന് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് ഒരാള്‍ക്ക് ഒരുലക്ഷത്തി അയ്യായിരം രൂപാ പ്രകാരം 5,25000 രൂപാ നല്‍കും. 30 ശതമാനമാണ് സബ്സിഡി. മൊബൈല്‍ ഫോണ്‍, ഇരുചക്ര വാഹനം, ബ്യൂട്ടി പാര്‍ലര്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാണ് തുക. തൃക്കാക്കര നഗരസഭയില്‍ അഞ്ചു പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പാണ് ഉള്ളത്.
ഗ്രോ ബാഗ് മട്ടുപ്പാവ് കൃഷിക്ക് അഞ്ചു പേരടങ്ങുന്ന പത്തു ഗ്രൂപ്പാനുള്ളത്.ഇവര്‍ക്ക് 1,000 ഗ്രോബാഗ് നല്‍കും.ലോണ്‍ രണ്ടര ലക്ഷം രൂപയും, സബ്സിടിയിനത്തില് 87,500 രൂപാ ലഭിക്കും. 25 ദിവസത്തെ പരിശീലനവും ഇവര്‍ക്ക് നല്‍കും. എസ്ജിആര്വൈയുടെ അവസാന പദ്ധതികളാണ് ഇവ രണ്ടും. ഈ മാസം 30 നകം തന്നെ ഈ പദ്ധതികള്‍ നടപ്പില്‍ വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: