ഇന്‍ഡോര്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രൂക്ഷമായഎലി ശല്യത്തെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്് 55 ലക്ഷം രൂപ. മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവുവിനാണ് എലി ശല്യം രൂക്ഷമായത്.
എലികളുടെ കടിയേല്‍ക്കുന്ന രോഗികളുടെ പരാതിയെ തുടര്‍ന്ന് എലിയെ കൊല്ലുന്നതിനായി പുതിയ പദ്ധതി പ്രകാരം സംഘത്തെ നിയോഗിച്ചത്. 2500 ലധികം എലികളെയാണ് ഒരു ദിവസം കൊണ്ട് ഇവര്‍ പിടികൂടിയത്.
നാല്‍പ്പതോളം പേരാണ് എലികളെ തുരത്താന്‍ രംഗത്തുള്ളത്. ഇതിനായി ഇതുവരെ ചെലവായത് 55 ലക്ഷം രൂപയും.ആശുപത്രിക്കുള്ളില്‍ എലികള്‍ തുരന്ന പതിനായിരത്തിലധികം ദ്വാരങ്ങളാണ് കണ്ടെത്തിയത്. ഓരേ ദ്വാരത്തിനുള്ളിലും പത്തോ പതിനാലോ എലികളുമുണ്ടാകും. ഒരു സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് എലികളെ നശിപ്പിക്കുന്നത്.
വിഷാംശമുള്ള ഭക്ഷണ വസ്തുക്കള്‍ ആശുപത്രിയിലുടനീളം വിതറിയിട്ടുണ്ട്. ഓപ്പറേഷന് കായ കല്പ്( മെയ്ക് ഓവര്‍) എന്നാണ് എലി പിടുത്തത്തിന് പേരിട്ടത്. 20 വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് എലികളെ തുരത്തിയത്. അതിന് ശേഷം ഇപ്പോഴാണ് ആശുപത്രിയില്‍ വീണ്ടും എലി ശല്യം രൂക്ഷമാകുന്നത്. ആശുപത്രിയിലെ വൃത്തിഹീനമായ അവസ്ഥയാണ് എലികള്‍ പെറ്റുപെരുകാന്‍ കാരണമായി രോഗികള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: